Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ എൻ എം: ടി പി അബ്ദുല്ല കോയ മദനി പ്രസിഡന്റ് എം മുഹമ്മദ് മദനി ജനറൽ സെക്രട്ടറി; ന്യനപക്ഷങ്ങൾക്കു നേരെ സമൂഹത്തെ ഇളക്കി വിടാനുള്ള തന്ത്രം തിരിച്ചറിയണം കെ എൻ എം പ്രതിനിധി സമ്മേളനം

കോഴിക്കോട്: ന്യുനപക്ഷങ്ങൾക്ക് നേരെ സമൂഹത്തെ ഇളക്കി വിട്ട് സാമൂഹിക ദ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കം കരുതിയിരിക്കണമെന്ന് കെ എൻ എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ടി പി അബ്ദുല്ല കോയ മദനി (പ്രസിഡണ്ട്) എം മുഹമ്മദ് മദനി (ജനറൽ സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. ഇരുപത്തിയൊമ്പത് അംഗ നിർവാഹക സമിതിയെയും തെരെഞ്ഞെടുത്തു.

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ശക്തമായ നടപടി വേണം കെ.എൻ.എം മർകസുദ്ദഅവ; മുസ്ലിങ്ങളെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കാൻ അനുവദിക്കില്ലെന്നും

കോഴിക്കോട് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദ്യത്വ ഭീകര സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണോത്സുക രാഷ്ട്രീയം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിനെതിരെ കേരളീയ സമൂഹം ജാഗ്രവത്താവണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമ്പൂർണ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും ക്രൈസ്തവ വിശ്വാസികൾക്കു നേരെ ഹിന്ദ്യത്വ ഭീകര സംഘടനകൾ ആക്രമണം അഴിച്ചു വിടുന്നത് പൊറുപ്പിക്കാവതല്ല. ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങൾക്കുനേരെയുണ്ടായ ആക്രമനങ്ങൾക്ക് നേതൃത്വം നല്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ ആർജവം കാണിക്കണം.

എം.ടി മടങ്ങുന്നത്, ഇല്ലാതാകുന്ന നിളയുടെ പശ്ചാത്തലത്തിൽ ഒരു വേറിട്ട കർഷക നോവലെന്ന സ്വപ്നം ബാക്കിയാക്കി .......

'അവസാനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം രണ്ട് നോവലുകൾ ഇരുവരും എഴുതുകയെന്നുള്ളതായിരുന്നു. എൻ.പി. തൻ്റെ പിതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ.പി. അബു സാഹിബിനെ കേന്ദ്ര കഥാപാത്രമാക്കി ദൈവത്തിൻ്റെ കണ്ണിന് രണ്ടാം ഭാഗം എഴുതുകയെന്നതായിരുന്നു. എന്നാൽ അത് പൂർത്തീകരിക്കാതെ വർഷങ്ങൾക്ക് മുൻപ് എൻ.പി കടന്നുപോയി. എന്നാൽ അന്ന് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്. ചുറ്റുപാടിൻ്റെ മാറ്റങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ പോകുന്ന ഒരു പാവപ്പെട്ട കർഷകൻ്റെ കഥ പറയുന്ന നോവലായിരുന്നു. ഇല്ലാതാകുന്ന തൻ്റെ നിളയുടെ വേദനയുടെ പശ്ചാത്തലത്തിൽ മലയാളിക്ക് എം.ടി യിൽ നിന്ന് ലഭിക്കാമായിരുന്ന ഒരു വേറിട്ട നോവൽ എന്ന സ്വപ്നവും പൂർത്തീകരിക്കാൻ കഴിയാതെ ഇപ്പോൾ എം.ടിയും വിടവാ ങ്ങിയിരിക്കയാണ്.

എം.ടി ചിരിച്ചു , പാട്ടിൻ്റെ മാസ്മരികതയിൽ ലയിച്ചു; മലയാളിക്ക് അതൊരു വേറിട്ട കാഴ്ചയായി മാറി.........

എ.വി. ഫർദിസ് കോഴിക്കോട് - ചിരിക്കുന്ന, താളമിടുന്ന എം.ടി. മലയാളിക്ക് ഇത് കേൾക്കുമ്പോൾ തന്നെ ആകാംക്ഷയായിരിക്കും. കാരണം അപൂർവങ്ങളിൽ അപൂർവമായി മാത്രം മലയാളിക്ക് ലഭിച്ചിരുന്ന ഒരു കാഴ്ചയാണിത്. ഇത്തരമൊരു കാഴ്ചക്കും അവസാനം വേദിയൊരുങ്ങിയത്, എം.ടിക്ക് ഏറെ ഇഷ്ടമായ കോഴിക്കോട്ട് തന്നെയായിരുന്നു. 2024 ഫെബ്രുവരി എട്ടിന് ബീച്ചിൽ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മയായ 'കല 'ഒരുക്കിയ വേദിയിലായിരുന്നു. സംസ്ഥാന ഭരണകൂടത്തിൻ്റെ നിസ്സംഗഭാവത്തെ രൂക്ഷമായി വിമർശിച്ചു പ്രസംഗിച്ച , കേരളാ ലിറ്ററേച്ചർ ഫെസ്റ്റ് വേദി കൂടിയായ കോഴിക്കോട് ബീച്ചിൽ തന്നെയായിരുന്നു.

എം.ടി, സംസ്കാരം നാളെ (വ്യാഴം)വൈകീട്ട് 5 ന് മാവൂർ റോഡ് ശ്മശാനത്തിൽ

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തിന് വിടവാങ്ങിയ മലയാളത്തിൻ്റെ സുകൃതം, പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പ സമയത്തിനകം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിടെ നാളെ വൈകീട്ട് വരെ പൊതുദർശനം. ഇന്ന് രാത്രി ഒൻപതോടെ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനാൽ ഒരു സംഘം വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. പിന്നീടാണ് ആ മഹാത്മാവ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത് ഡോക്ടർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പൊലിസിന്റെ മാധ്യമവേട്ട നിയമസഭയില്‍ ഉന്നയിക്കും: ഡോ.എം.കെ. മുനീര്‍ എം.എല്‍.എ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലിസ് നീക്കം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഡോ.എം.കെ. മുനീര്‍ എം.എല്‍.എ. ജനുവരി 17ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യംതന്നെ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള പൊലിസ് കടന്നുകയറ്റത്തിനെതിരെയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ. മുനീര്‍.

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് 27-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഫെസ്റ്റിലൂടെ മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായതായി ടൂറിസം- പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി മന്ത്രി പറഞ്ഞു. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന് മുന്നോടിയായി ബേപ്പൂരില്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.