Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2026 06:38 IST
Share News :
മുംബൈ: സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയും രാജ്യവ്യാപക ജനകീയ ക്യാമ്പയിനുകൾക്ക് തുടക്കമിട്ടും മുന്നോട്ടുപോകാൻ സിറ്റിസൺസ് ജസ്റ്റിസ് പാർട്ടി (സിജെപി) തീരുമാനിച്ചു. സെപ്റ്റംബറിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുന്ന 'ക്യാ ബോൽത്തി പബ്ലിക്' ക്യാമ്പയിൻ ആരംഭിക്കാനാണ് ഛത്രപതി സാംബാജി നഗറിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം.
സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ വസതിയിൽ നടന്ന യോഗത്തിൽ സംഘടനയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിനായി രാജ്യവ്യാപക അംഗത്വ ക്യാമ്പയിൻ സംഘടിപ്പിക്കാനും ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വ രജിസ്ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചു.
അഭിജീത് ദീപകെ കൺവീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ സഹകൺവീനർമാരായും പുതിയ കോർ കമ്മിറ്റി പ്രവർത്തിക്കും. സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രാജ്യത്തെ അഞ്ച് സോണുകളായി വിഭജിച്ച് ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്കാരവും തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള യുവജന പ്രശ്നങ്ങളും സിജെപി പ്രധാന പ്രവർത്തന അജൻഡയാക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഉടൻ സമരപരിപാടികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭാവിയിലെ പ്രക്ഷോഭങ്ങൾക്കായുള്ള സംഘടനാ സജ്ജീകരണമാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്ന് യോഗം വിലയിരുത്തി.
ഇതിനിടെ, മുംബൈയിൽ നടന്ന പ്രത്യേക പരിപാടിയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് രണ്ടായിരത്തോളം കുട്ടികളുമായി സംവദിച്ചതും ദേശീയതലത്തിൽ ശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നായി മാറി.
Follow us on :
Tags:
More in Related News
Please select your location.