Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർഥിയെ കാറിടിച്ചിട്ട് നിർത്താതെ പോയ സംഭവം;ഒരാഴ്ച കഴിഞ്ഞിട്ടും കാർ കണ്ടെത്തിയില്ല.

18 Aug 2024 13:54 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിയെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ചിട്ടശേഷം നിർത്താതെ പോയ സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും കാർ കണ്ടെത്തിയില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30ന് തട്ടാവേലി പാലത്തിലാണ് അപകടം നടന്നത്. കരിപ്പാടം പാറയ്ക്കൽ ആശാരിപ്പറമ്പിൽ ജയൻ്റെ മകനും കടുത്തുരുത്തി സെൻ്റ് മൈക്കിൾസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമായ ഹരികൃഷ്ണനാണ് അപകടത്തിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. അമിത വേഗത്തിൽ എത്തിയ വെള്ള നിറത്തിലുള്ള തൃപ്പൂണിത്തറ രജിസ്ട്രേഷനിലുള്ള സ്വിഫ്റ്റ് കാർ ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി മറുവശത്തേക്ക് മറിഞ്ഞ് വീണതിനാലാണ് അത്ഭുതകരമായി അപകത്തിൽ നിന്നും രക്ഷപ്പെട്ടത്. കാറിൻ്റെ ചക്രങ്ങൾ കയറിയതിനെ തുടർന്ന് പുതിയ റൈഡർ ഗിയർ സൈക്കിൾ പൂർണ്ണമായി തകർന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാർ നിർത്താതെ പോകുകയായിരുന്നു.തുടർന്ന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാറിൻ്റെ രജിസ്ട്രേഷൻ നമ്പരടക്കം കാട്ടി ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിൻ്റെ ഭാഗത്ത് നിന്നും യാതൊരു അന്വോഷണവും നടന്നില്ലെന്ന് ആരോപണം ശക്തമാണ്.


Follow us on :

More in Related News