Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; മൂന്നുപേർ മരിച്ചെന്ന് ടി സിദ്ദിഖ് എം.എൽ.എ

03 May 2025 08:22 IST

NewsDelivery

Share News :

ടി. സിദ്ദിഖ് എം.എൽ.എ.

കോഴിക്കോട്: മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിയെ തുടർന്നുണ്ടായ പുകയിൽ മൂന്നുപേർ മരിച്ചതായി ടി. സിദ്ദിഖ് എം.എൽ.എ. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കൾ അറിയിച്ചെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റു രണ്ടുപേരും മരിച്ചിട്ടുണ്ട്. പുക ഉയർന്ന സമയത്ത് വെൻ്റിലേറ്ററിൽനിന്ന് ഇവരെയെടുത്ത് മാറ്റുന്നതിനിടെയാണ് നസീറ മരിച്ചതെന്നാണ് വിവരം. ഒന്നാംവാർഡിലാണ് നിലവിൽ മൃതദേഹമുള്ളത്. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചെന്നും ടി. സിദ്ദിഖ് അറിയിച്ചു. അതേസമയം ആളപായമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നുമായിരുന്നു നേരത്തേ കളക്ട‌റും മെഡിക്കൽ സൂപ്രണ്ടും അറിയിച്ചിരുന്നത്.

അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.

പൊട്ടിത്തെറിയോടെയാണ് പുക ഉയർന്നതെന്നാണ്

ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകൾ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്‌ടർമാരും നഴ്‌സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കൽ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിർദേശിച്ചത്. ഫയർഫോഴ്സും ഇലക്ട്രിക്കൽ വിഭാഗവും പോലീസും ഡോക്‌ടർമാരും ചേർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകൾ എത്തിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിർദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികൾക്ക് ബീച്ച് ഹോസ്‌പിറ്റലിൽ അതിനുള്ള സൗകര്യം

ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ട‌ർമാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

Follow us on :

More in Related News