Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 07:36 IST
Share News :
പെരുമ്പിലാവ്: മക്കൾക്ക് എലിവിഷം കലർത്തിയ പഴച്ചാർ നൽകി തുടർന്ന് വിഷം കഴിച്ച പിതാവ് ചികിത്സയ്ക്കിടെ പോലീസിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി മുത്തു (29) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നത്. ഇയാൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ വേർപിരിഞ്ഞുപോയതിലെ വിരോധത്തിലാണ് മുത്തു മക്കളായ റിത്വിക (7), റിത്വിൻ (6) എന്നിവർക്ക് പഴച്ചാറിൽ എലിവിഷം കലർത്തി നൽകിയത്. തുടർന്ന് ഇയാളും വിഷം കഴിക്കുകയായിരുന്നു. അവശരായ മൂന്നുപേരെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
രണ്ട് കുട്ടികളും നിലവിൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചു. കുട്ടികൾക്ക് പ്ലാസ്മയും കരൾ മാറ്റിവെക്കലും ആവശ്യമായി വരാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിനുള്ള സൗകര്യം നിലവിൽ മെഡിക്കൽ കോളേജിലില്ല.
സംഭവത്തിൽ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളെ കാണണമെന്ന മുത്തുവിന്റെ ആവശ്യത്തെ തുടർന്ന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മുത്തുവിന്റെ ഇളയ മകൻ നിലവിൽ അമ്മയുടെ സംരക്ഷണത്തിലാണ്.
Follow us on :
Tags:
Please select your location.