Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കള്ളാടി മണ്ണിടിച്ചിൽ: അഞ്ചുപേർക്കായി ഇന്ന് ഊർജിത തെരച്ചിൽ; കെടാവർ നായ്ക്കളെ എത്തിക്കും

08 Jul 2026 06:45 IST

Enlight Media

Share News :

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദർശിക്കും.

കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് ഊർജിത തെരച്ചിൽ തുടരും. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും രക്ഷാപ്രവർത്തനം ശക്തമാക്കുന്നതിനായി കെടാവർ നായ്ക്കളെയും സംഘത്തിൽ ഉൾപ്പെടുത്തും.

ഇന്നലെ രാവിലെ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ കരാർ കമ്പനിയിലെ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർലിഫ്റ്റ് വഴി സ്വദേശങ്ങളിലേക്ക് എത്തിക്കാനാണ് തീരുമാനം.

പരിക്കേറ്റ് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദർശിക്കും. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ താമസക്കാരെ ചുളിക്ക സർക്കാർ എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക റോഡിലാണ് അപകടമുണ്ടായതിനാൽ ചൂരൽമല–അട്ടമല മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. വിനോദസഞ്ചാരികളോ മറ്റ് ആളുകളോ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന തുടരുകയാണ്.

Follow us on :

More in Related News