Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2025 23:11 IST
Share News :
വൈക്കം: തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് മൂവാറ്റുപുഴയാറ്റിലെ ജല നിരപ്പ് വ്യാഴാഴ്ച ഉയർന്നു. വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും ഉൾപ്രദേശത്തെ റോഡുകളിലും വെള്ളം കയറി. വൈകുന്നേരത്തോടെ വീണ്ടും ജലനിരപ്പ് ഉയർന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. മൂവാറ്റുപുഴയാറിന്റെ കൈവഴികൾ വിവിധ സ്‌ഥലങ്ങളിൽ കരകവിഞ്ഞു. താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിലായി 150ൽ അധികം വീടിനുള്ളിൽ വെള്ളം കയറി 600 അധികം വീടുകൾ വെള്ളത്തിലാണ്. നിരവധി കൃഷികളും നശിച്ചു. വീടുകളിൽ വെള്ളം കയറിയതോടെ ഉദയനാപുരം പഞ്ചായത്തിൽ വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.വല്ലകം സെൻ്റ് മേരീസ് സ്കൂളിലാണ് രാത്രി ക്യാമ്പ് ആരംഭിച്ചത്.പത്താം വാർഡിലെ കുട്ടികളടക്കം ഏഴ് അംഗങ്ങളുള്ള ഒരു കുടുംബത്തെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്. മഴ ശക്തമായി തുടരുകയും കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിൽ നാളെ കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലെത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. മറവൻതുരുത്ത്, തലയോലപ്പറമ്പ് , വെള്ളൂർ, ചെമ്പ് പ്രദേശത്തും നിരവധി വീടുകളിൽ വെള്ളം കയറി ദുരിതത്തിലാണ്. പലരും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ തയ്യാറായിട്ടില്ല. തയ്യാറാകാത്തതാണ്. മറ്റ് സ്ഥലങ്ങളിൽ
ഏതു നിമിഷവും ക്യാംപുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിയതായി അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.