ബാങ്കോക്ക്- വടക്കൻ മ്യാൻമറിൽ ഖനനത്തിനായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിൽ പൊട്ടിത്തെറി. ആറു കുട്ടികളടക്കം 45 പേർ മരിച്ചു. കൗങ്‌ടപ് ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചയോടയായിരുന്നു അപകടം. എഴുപതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും സ്ഫോടനത്തിന്റെ കാരണം
അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. ചൈനീസ് അതിർത്തിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വിമതസേനയായ താങ് നാഷനൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലാണ് പ്രദേശം.