Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 20:13 IST
Share News :
മുക്കം :നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. മുക്കം നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിലവില്‍ ഒൻമ്പത് ശുചീകരണ തൊഴിലാളികള്‍ മാത്രമാണുള്ളത്. മുക്കം അങ്ങാടിയും, രണ്ട് ബസ്സ്റ്റാന്‍റുകളും, ഓഫീസ്കോംപ്ലക്സ്, പൊതു ടോയ്ലറ്റുകള്‍ എന്നിവയുടെ ശുചീകരണം തുടങ്ങിയ നിരവധി പ്രവൃത്തികള്‍ ഇത്രയും ജോലിക്കാരെ മാത്രം വെച്ചു ചെയ്യേണ്ട അവസ്ഥയിലാണ്. നഗരസഭയിലെ മറ്റിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള മറ്റു നിരവധി പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നഗരസഭയിലേക്ക് കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയമിക്കേണ്ടുന്ന സ്ഥിതിയുണ്ടായത്. ഈ വിഷയം 21.10.2023 നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന്‍റെ പരിഗണനക്കു വരികയും മുഴുവന്‍ അംഗങ്ങളും ഏകകണ്ഠമായി പുതുതായി പത്ത് തൊഴിലാളികളെ കൂടി നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് നിയമനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ പിന്‍വാതില്‍ നിയമനം എന്നആരോപണംഅടിസ്ഥാനരഹിതമാണ്. എംപ്ലോയ്മെന്‍റില്‍ നിന്നും സീനിയോറിറ്റി പ്രകാരം അയച്ചുതന്ന ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗാര്‍ത്ഥികളുടെ ഇന്‍റര്‍വ്യൂ നടത്തിയത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇന്‍റര്‍വ്യുവില്‍ പങ്കെടുത്തത്. മുക്കം നഗരസഭാ പരിധിയില്‍ നിന്ന് ഒരാള്‍ മാത്രമാണ് ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നത്. പൂര്‍ണ്ണമായും സംവരണമടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമനനടപടികള്‍ നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേവലം രാഷ്ട്രീയതാല്പര്യം മാത്രം മുന്‍നിര്‍ത്തി പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങള്‍ ജനം തള്ളിക്കളയണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.