Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 22:32 IST
Share News :
പേരാമ്പ്ര :എം.പി. വീരേന്ദ്രകുമാറിൻ്റെ യാത്രാവിവരണങ്ങൾ വായിക്കുന്നവന് സഞ്ചരിക്കുന്നത് പോലെയുള്ള അനുഭൂതി ഉണ്ടാക്കുമെന്ന് സാഹിത്യകാരനും ചലച്ചിത്രഗാനരചയിതാവുമായ രമേശ് കാവിൽ പറഞ്ഞു. കുടിവെള്ളത്തിന് പാലിനേക്കാൾ വില നൽകേണ്ട കാലം വിദൂരമല്ലെന്നും പ്രാണവായു ശ്വസിക്കാൻ നഗരങ്ങളിൽ ഓക്സിജൻ പാർലറുകൾ വരുമെന്നും അദ്ദേഹം മുൻകൂട്ടി പ്രവചിച്ചത് ഇന്ന് യാഥാർത്ഥ്യമാവുകയാണ്. ജലചൂഷണത്തിനെതിരായി പ്രതിരോധങ്ങൾ തീർത്തും പ്രകൃതി സംരക്ഷണത്തിനായി കലഹിച്ചും വീരേന്ദ്രകുമാർ മരണം വരെ നിലകൊണ്ടു. അടിയന്തിരാവസ്ഥക്കെതിരെ സോഷ്യലിസ്റ്റുകൾ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചപ്പോൾ വീരേന്ദ്രകുമാർ അതിൻ്റെ മുന്നണിപ്പോരാളിയായി ജയിൽവാസം അനുഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യലിസ്റ്റ് പഠന കേന്ദ്രം പേരാമ്പ്രയിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് കാവിൽ.
പഠനകേന്ദ്രം ചെയർമാൻ സുനിൽ ഓടയിൽ അധ്യക്ഷനായി.
ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തി. പി. മോനിഷ ,കെ.സജീവൻ, അഷറഫ് വള്ളോട്ട്, നിഷാദ് പൊന്നങ്കണ്ടി,സി.സുജിത്ത്,
ഒ.എം. രാധാകൃഷ്ണൻ, പി.സി. സതീഷ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.