Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് താഴ്ന്ന പ്രദേശങ്ങളിലെ 600ഓളം കുടുംബങ്ങൾ വെള്ളത്തിലായി; 100ഓളം വീടുകളിൽ വെള്ളം കയറി.

28 May 2025 23:11 IST

santhosh sharma.v

Share News :

വൈക്കം: മഴയോടൊപ്പം കിഴക്കൻ വെള്ളത്തിൻ്റെ വരവും ശക്‌തമായതോടെ താലൂക്കിൻ്റെ താഴ്ന്ന പ്രദേശങ്ങളിലെ 600ഓളം കുടുംബങ്ങൾ വെള്ളത്തിലായി. 100ഓളം വീടുകൾക്കുള്ളിൽ വെള്ളം കയറി. ഉദയനാപുരം പഞ്ചായത്തിലെ എട്ട്, ഒൻപത്,10വാർഡുകളിലെ

വീടുകളാണ് കൂടുതൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മൂവാറ്റുപുഴയാറിൻ്റെ കൈവഴികൾ പലതും കര കവിഞ്ഞു. തലയാഴം, ഉദയനാപുരം, മറവൻതുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. വടയാർ ഇളങ്കാവ് ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിനുള്ളിൽ മുട്ടോളം വെള്ളം കയറി.ബുധനാഴ്ച വൈകിട്ട് മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ മിക്ക പ്രദേശങ്ങളിലും വൈദ്യുത ലൈനുകളുടെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു.പഞ്ചായത്ത് റവന്യു അധികൃതർ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ വെള്ളം കയറിയ വീടുകളിലെ താമസക്കാരെ മാറ്റിപാർപ്പിക്കാനാണ് പഞ്ചായത്തുകളുടെ തീരുമാനം. വളർത്തുമൃഗങ്ങളും കോഴി, താറാവ് തുടങ്ങിയവയെ വിട്ടുപോകാൻ കഴിയാത്തതുമൂലം വീട്ടുകാർ വീടുകളിൽ തന്നെ തങ്ങാൻ നിർബന്ധിതരാകുകയാണ്. ഉദയനാപുരത്തിൻ്റെ വിവിധഭാഗങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് 80 വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. ഉദയനാപുരത്തെ വെള്ളപ്പൊക്ക ദുരിതബാധിതർക്കായി വല്ലകം സെൻ്റ് മേരീസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ പഞ്ചായത്ത് അധികൃതർ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാനാടം ആതുരാശ്രമം സ്കൂൾ,ഉദയനാപുരം ഗവൺമെൻ്റ് യു പി എസ് എന്നിവടങ്ങളിലും ആവശ്യം വന്നാൽ ദുരിതാശ്വാസക്യാമ്പ് തുറക്കും. സി.കെ.ആശ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫിസിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം നടത്തി. വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളിൽ ഏതു നിമിഷവും ക്യാപിൻ്റെ പ്രവർത്തനം ആരംഭിക്കാൻ പറ്റുന്ന തരത്തിൽ ക്രമീകരിക്കുന്നതിനും. ഇവിടേക്ക് ആവശ്യമായ മറ്റ് സജീകരണം ഒരുക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തണമെന്ന് നിർദേശിച്ചു ക്യാംപുകൾ ആരംഭിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്‌ഥലങ്ങളിലേക്കുള്ള വൈദ്യുത തകരാർ അടിയന്തരമായി പരിഹരിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. തലയാഴം പഞ്ചായത്തിൽ വിവിധ വകുപ്പുതല യോഗം ചേർന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ ക്യാംപുകൾ ആരംഭിക്കുന്നതിനായി 5സ്‌കൂളുകൾ ക്രമീകരിച്ചു. ഭക്ഷണം, വൈദ്യുതി, കുടിവെള്ളം അടക്കം ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.തലയോലപ്പറമ്പിൽ കോരിക്കൽ, മുട്ടുങ്കൽ ,തേവലക്കാട് പ്രദേശത്താണ് കൂടൽ ദുരിതം. വീടുകളിൽ വെള്ളം കയറിയതോടെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റും അഭയം തേടി. ക്യാംപിലേക്കു വരാൻ പല കുടുംബങ്ങളും മടിക്കുന്ന സ്ഥിതിയാണ് മിക്ക ഇടത്തും.

Follow us on :

More in Related News