18 Aug 2024 12:03 IST
Share News :
മേപ്പയൂർ: കീഴരിയൂര്‍ - തുറയൂർ പഞ്ചായത്തുകളി
ലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി നടക്കുന്ന തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാവുന്നു. അതിതീവ്ര മഴ വന്നതോടെ ക്വാറിക്ക് താഴ് വാരത്ത് താമസിക്കുന്നവർ ഭീതിയിലായിരുന്നു. ക്വാറിയിൽ കെട്ടി കിടക്കുന്ന വെള്ളം നടുവത്തൂർ കനാലിലേക്ക് ഒഴുക്കിവിടുന്നത് പാരിസ്ഥിതിക പ്രശ്നമുണ്ടാക്കിയിരുന്നു. കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ പാറ പൊട്ടിച്ച സ്ഥലത്ത് വലിയ ജലാശയം രൂപപ്പെട്ടത് നാടിന് തന്നെ അപകട ഭീഷണയായിട്ടുണ്ട്.
കക്ഷിരാഷ്ട്രീയ ഭേതമന്ന്യേ വന്‍പ്രതിഷേധവും
സമരപരമ്പരകളും അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഖനനം കാരണം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ മലിനമാവുകയും ചെയ്തിട്ടുണ്ട്.രാത്രിയിലും നിയമങ്ങൾ കാറ്റിൽ പറത്തി ഖനനം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനത്തെ പോലും സാരമായി ബാധിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. യാതോരു നടപടിയും സർക്കാറിൻ്റെ ഭാഗത്ത് നിന്നു ഉണ്ടാവാത്തതോടെ സിപിഎം കീഴരിയൂർ, തുറയൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്വാറിക്ക് മുന്നിൽ റിലേ നിരാഹാര സമരം ആഭിക്കുകയായിരുന്നു.
കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമല, തുറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ് എന്നിവർ തന്നെ റിലേ നിരാഹാര സമരത്തിന് നേതൃത്വം നൽകി.
തങ്കമല ക്വാറിയിൽ സിപിഎം സംഘടിപ്പിച്ച നിരാഹാര റിലേ സത്യാഗ്രഹ സമരം പയ്യോളി ഏരിയ സെക്രട്ടറി എൻ.പി.ഷിബു ഉദ്ഘാടനം ചെയ്തു. തുറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീഷ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം പി.കെ.ബാബു,കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.നിർമല, ആർ.ബാലകൃഷ്ണൻ, കെ.ടി.രാഘവൻ, എൻ.സുനിൽ എന്നിവർ സംസാരിച്ചു..
Follow us on :
Tags:
More in Related News
Please select your location.