Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജയിൽ - അഭ്യന്തര വകുപ്പുകളിൽ ഇടപെടാനുള്ള ആർ.എസ്സ്.എസ്സ് നീക്കത്തെ ചെറുക്കുക: സി.പി.ഐ (എം.എൽ)

02 May 2025 07:58 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട് : ആർ എസ് എസ് നേതൃത്വത്തിൽ അനുഭാവമുള്ള ജയിൽ ഉദ്യോഗസ്‌ഥരുടെ രഹസ്യയോഗം വിളിച്ചു ചേർത്തു എന്ന റിപ്പോർട്ട് വളരെ ഗൗരവമുള്ളതാണ്. ആർ എസ്സ്.എസ്സ് പോലുള്ള ഒരു ഫാസിസ്റ്റ് സംഘടനക്ക് രഹസ്യ സെല്ലുകൾ ഉണ്ടാക്കാനും ജയിൽ - അഭ്യന്തര വകുപ്പുകളിൽ ഇടപെടാനും ഉള്ള സൗകര്യങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിൽ അംഗീകരിച്ചു കൊടുക്കുക സാധ്യമല്ല. ഇതിൻ്റെ പിന്നിലുള്ള ഉന്നത തല ഗൂഡാലോചന പുറത്തു കൊണ്ട് വരണമെന്ന് സി.പി.ഐ (എം എൽ ) റെസ്സ്റ്റാർ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന സർവ്വീസ് ചട്ടം ലംഘിച്ച് സംസ്ഥാനത്തെ ജയിലുകളിലെ ആർ എസ് എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ കുമരകം റിസോട്ടിൽ ജനുവരി 17 ന് നടന്ന രഹസ്യയോഗത്തെക്കുറിച്ച് ഉന്നതതലത്തിൽ അന്വഷിക്കാൻ സർക്കാർ തയാറാകണം.തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ സെൻട്രൽ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ

ജയിൽ, സ്പെഷൽ സബ് ജയിൽ, വിയ്യൂർ അതീവസുരക്ഷാ ജയിൽ, പാലാ സബ് ജയിൽ, എറണാകുളം ബോസ്‌റ്റൽ സ്കൂ‌ൾ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരെയാണ് ആർ എസ്സ് എസ്സ് വിളിച്ചു ചേർത്തിരിക്കുന്നത്. ജയിൽ സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ജയിൽ ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള നീക്കമാണ് ആർ.എസ്സ് എസ്സ് നടത്തുന്നത്. സംസ്ഥാന അഭ്യന്തര വകുപ്പിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ജയിൽ വകുപ്പിലേക്ക് വ്യാപിപ്പിക്കുന്ന പ്രവൃത്തിയാണിത്.ആർ.എസ്സ്.എസ്സ് താത്പര്യങ്ങൾ ജയിൽവകുപ്പിൽ നടപ്പിലാക്കാനുള്ള ഈ നീക്കത്തെ കർശനമായി തടയണമെന്ന് സി.പി.ഐ (എം.എൽ) റെസ്സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Follow us on :

Tags:

More in Related News