Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 22:57 IST
Share News :
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
രാത്രി പത്തിന്
വിടവാങ്ങിയ മലയാളത്തിൻ്റെ സുകൃതം, പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പ സമയത്തിനകം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിടെ നാളെ വൈകീട്ട് വരെ പൊതുദർശനം.
ഇന്ന് രാത്രി ഒൻപതോടെ
കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനാൽ ഒരു സംഘം വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. പിന്നീടാണ് ആ മഹാത്മാവ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത് ഡോക്ടർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ മാസം പതിനഞ്ചിന് ആശുപതിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് ആരോഗ്യ നില വഷളായത്.
എന്നാൽ പിന്നീട് ഒരു ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യ നില തൃപ്തികരമായ നിലയിലെത്തുകയായിരുന്നു. ഇതിനിടക്കാണ് ഇന്ന് രാത്രി വീണ്ടും ആരോഗ്യ നില . വഷളായത്.
രണ്ട് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.