Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മിസ്കേ മദീന 2025' മീലാദ് ഫെസ്റ്റ് ചരിത്രമായി

29 Sep 2025 01:46 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ബൗഷർ സമസ്ത ഇസ്ലാമിക് സെൻ്റർ സംഘടിപ്പിച്ച 'മിസ്കേ മദീന 2025' മീലാദ് ഫെസ്റ്റ് ചരിത്രമായി. എസ്.ഐ.സി ബൗഷർ ചെയർമാൻ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അബ്ദുൽ ജലീൽ ഹാജി അധ്യക്ഷനായ മിസ്കെ മദീന 2025 മീലാദ് ഫെസ്റ്റിൽ എസ് ഐ സി ഒമാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജി അനുഗ്രഹ പ്രഭാഷണം നടത്തി. എസ് ഐ സി പ്രസിഡൻ്റ് അൻവർ ഹാജി ആശംസയർപ്പിച്ചു. 

മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിച്ച ഇശ്‌ഖ് മജ്ലിസ് സദസ്യരുടെ കണ്ണും മനവും നിറച്ചു. ഗോബ്ര അവന്യൂസ് മാളിൽ രാവിലെ 8 മണി മുതൽ മദ്റസത്തു റഹ്മ വിദ്യാർഥിനികളുടെ വിവിധ കലാപരിപാടികൾ നടന്നു. 

വൈകുന്നേരം 3 മണിക്ക് ആൺകുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു. ഖിറാഅത്ത്, പ്രസംഗം, മദ്ഹ് ഗാനം, മാഷപ്പ്, ബുർദ്ദ, ദഫ് തുടങ്ങി വൈവിദ്യമാർന്ന പരിപാടികൾക്ക് ശേഷം നടന്ന മൗലിദ് സദസ്സിന് സ്വദർ മുഅല്ലിം മോയിൻ ഫൈസി, അബ്ദുസലാം അസ്‌ലമി, അബ്ദുല്ല യമാനി, യാസിർ ബാഖവി, മുസ്തഫ നിസാമി, ഷംസുദ്ധീൻ ബാഖവി, ഷബീർ ഫൈസി, സുബൈർ ഫൈസി, മജീദ് മുസ്ല്യാർ തുടങ്ങിയവർ നേതൃത്വം നൽകി. 

വേദിയിൽ പോസ്റ്റർ ഡേയുടെ ഭാഗമായി സമസ്ത നൂറാം വാർഷിക സമ്മേളന പോസ്റ്റർ എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റി നേതാക്കളും ഏരിയ നേതാക്കളും ഉസ്താദുമാരും ചേർന്ന് പ്രകാശനം ചെയ്തു. വി.ടി അബ്ദുറഹ്മാൻ ഫൈസി സമാപന പ്രാർഥന നടത്തി. 

ജനറൽ സെക്രട്ടറി ശാക്കിർ ടി പി, വർക്കിംഗ് പ്രസിഡൻ്റ് ഹാസിഫലി, വർക്കിംഗ് സെക്രട്ടറി ശബീബ് ഹാജി, ട്രഷറർ ശൈജൽ, മദ്രസ കൺവീനർ മുജീബ്, വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പട്ടാമ്പി, ഫൈസൽ, ശിഹാബ്, ഷിയാസ്, സക്കീർ ഹുസൈൻ ഫൈസി,ശരീഫ്, ജമാൽ ഹമദാനി, സക്കരിയ ഹാജി തുടങ്ങിയവർ നേതൃത്ത്വം നൽകി. മോയിൻ ഫൈസി സ്വാഗതവും മുജീബു റഹ്മാൻ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News