Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗര്‍ഭഛിദ്രം കൊലപാതകമാണ്. ഡോണള്‍ഡ് ട്രംപിനെയും കമല ഹാരിസിനെയും വിമര്‍ശിച്ച് മാര്‍പാപ്പ

14 Sep 2024 09:40 IST

- Shafeek cn

Share News :

സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചത്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാര്‍പാപ്പയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.


ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമര്‍ശിക്കാതെയായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാര്‍പാപ്പ.


‘കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗര്‍ഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവര്‍ ജീവിതത്തിനെതിരാണ്. ഇവയില്‍ ചെറിയ തിന്മയെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎസിലെ കത്തോലിക്കാ വിശ്വാസികള്‍ തിരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്? ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനസാക്ഷിപൂര്‍വം ചിന്തിച്ച് വോട്ടു ചെയ്യണം’ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

Follow us on :

More in Related News