Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്രഈലിന് കനത്ത പ്രഹരം; പ്രതിരോധ കേന്ദ്രം ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്

14 Jun 2025 08:57 IST

NewsDelivery

Share News :

ടെൽ അവീവ്: ഇസ്രഈലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. രാജ്യത്തെ പ്രധാന നഗരങ്ങളായ ടെൽ അവീവ്, അധിനിവേശ ജെറുസലേം, അൽ-കുദ്സ്, ടിബീരിയാസ്, ഹൈഫ, ബീർഷെബ തുടങ്ങിയ സ്ഥലങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെറുസലേമിൽ ഉഗ്രസ്ഫോടനം നടന്നതായാണ് വിവരം

ഇറാന്റെ ആക്രമണത്തിൽ ഇസ്രഈലിൽ ഒരാൾ കൊല്ലപ്പെട്ടു. 50ലധികം ആളുകൾക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇസ്രഈൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് ഇറാന്റെ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തു. ഇറാൻ അതിൻ്റെ ചുവപ്പ് രേഖ ലംഘിച്ചതായും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് കാറ്റ്സ് പ്രതികരിച്ചത്. സിവിലിയന്മാരെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമെന്നും കാറ്റ്സ് ആരോപിച്ചു.

ടെൽ അവീവ് കേന്ദ്രീകരിച്ചാണ് ഇറാൻ ആക്രമണം നടത്തുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇറാൻ ആക്രമണം നടത്തിയതായി ഫോക്സ് ന്യൂസ് സ്ഥിരീകരിച്ചു.


ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ടെൽ അവീവിലെ പ്രധാനപ്പെട്ട പ്രതിരോധ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്നും ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 32 ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് ഫോക്‌സ് ന്യൂസ് സ്ഥിരീകരിച്ചത്. ആക്രമിക്കപ്പെട്ട ഇസ്രഈൽ കേന്ദ്രം യു.എസിലെ പെൻ്റഗണിന് തുല്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വിവരങ്ങൾ അടങ്ങുന്ന തത്സമയ റിപ്പോർട്ടിങ്ങിൻ്റെ ഒരു ചെറിയ ഭാഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ, റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകനോട് 'ഗോ ബാക്ക്, ഗോ ബാക്ക്' എന്ന് ഇസ്രഈൽ സൈനികർ ആക്രോശിക്കുന്നതായും കാണാം.

ഇതിനിടെ ഇസ്രഈലിൻ്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുതു. എന്നാൽ ഇസ്രഈൽ ഇത് നിഷേധിച്ചു. യുദ്ധവിമാനങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ പ്രതിരോധിച്ചുവെന്നാണ് ഇസ്രഈലിന്റെ അവകാശവാദം.


ഇറാനിയൻ മിസൈലുകളിലൊന്ന് ടെൽ അവീവിലെ ഒരു ആണവ ഗവേഷണ കേന്ദ്രത്തിൽ പതിച്ചതായി സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിന്റെ ഡയറക്ടർ അമീർ അൽ മൗസാവി പറഞ്ഞു.

ഇറാന്റെ ആക്രമണത്തിൽ ടെൽ അവീവിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറഞ്ഞത് 50 മിസൈലുകളെങ്കിലും നഗരത്തിലെ കെട്ടിടങ്ങളിൽ പതിച്ചിട്ടുണ്ടെന്നും പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു‌തു. നാശനഷ്‌ടങ്ങളുടെ കണക്കുകൾ പുറത്തറിയാതിരിക്കാൻ ഇസ്രഈലിന്റെ ഹോം ഫ്രണ്ട് കമാൻഡ് ഏതാനും വിഷയങ്ങളിൽ മാധ്യമങ്ങൾക്ക് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഇറാന്റെ ആക്രമണത്തിൽ ടെൽ അവീവിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കുറഞ്ഞത് 50 മിസൈലുകളെങ്കിലും നഗരത്തിലെ കെട്ടിടങ്ങളിൽ പതിച്ചിട്ടുണ്ടെന്നും പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. നാശനഷ്‌ടങ്ങളുടെ കണക്കുകൾ പുറത്തറിയാതിരിക്കാൻ ഇസ്രഈലിന്റെ ഹോം ഫ്രണ്ട് കമാൻഡ് ഏതാനും വിഷയങ്ങളിൽ മാധ്യമങ്ങൾക്ക് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.


ഇസ്രഈൽ നേരിടാനിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി വീണ്ടും ആവർത്തിച്ചു. ഇസ്രഈലിനെ മുട്ടുകുത്തിക്കുമെന്നും ഖമേനി പറഞ്ഞു. അതേസമയം ഇസ്രഈൽ ആക്രമണത്തിൽ 70 പേർ മരിച്ചതായും 300ലധികം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. നതാൻസ് ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം തകർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Follow us on :

More in Related News