16 Jul 2024 06:31 IST
Share News :
മസ്കറ്റ്: ഒമാൻ, മസ്കറ്റ് ഗവർണറെറ്ററിലെ അൽ വാദി അൽ കബീർ പ്രദേശത്തെ ഒരു പള്ളിക്ക് സമീപം വെടിവയ്പ്പിൽ ഒരു പോലീസുകാരനും ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാൻക്കാരും അടക്കം അഞ്ച് പ്രവാസികളും മൂന്ന് കുറ്റവാളികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ . വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് ഓൺലൈൻ പ്രസ്താവനയിലൂടെ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മസ്കറ്റിൽ നിന്നും മുപ്പതോളം കിലോമീറ്റർ അകലെയുള്ള വാദി കബീർ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമാണ് വെടിവെയ്പ് ഉണ്ടായത്.. ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. തോക്കുധാരികൾ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം..
സ്ഥലത്തെത്തിയ പോലീസ് തോക്കുധാരികൾക്ക് നേരെ വെടിയുതിർക്കുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു..
പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രിയിലുള്ള പാകിസ്താൻ സ്വദേശികൾ സുഖം പ്രാപിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഒമാനിലെ പാകിസ്താന്‍ സ്ഥാനപതി ഇമ്രാന്‍ അലി അറിയിച്ചു.
പ്രദേശത്തെ സ്ഥിതിഗതികള്‍ പൂർണ നിയന്ത്രണ വിധേയമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പോലീസ് അറിയിച്ചു.
വെടിവെപ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നും വ്യക്തമാക്കിയിട്ടില്ല.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.