Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 22:23 IST
Share News :
പശ്ചിമേഷ്യ അശാന്തമാക്കി ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം നാലാംദിനവും രൂക്ഷമായി തുടരുകയാണ്. യുദ്ധം നീണ്ടുപോകാനുള്ള സാധ്യതകളാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. ഇസ്രയേലിനെതിരെയുള്ള പ്രതികാരം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് വിവിധ രാജ്യങ്ങളിലെ ഇറാന്‍ നയതന്ത്രജ്ഞര്‍ പ്രതികരിച്ചു.
ഇസ്രായേൽ നഗരങ്ങളായ ടെൽ അവീവിലും, ഹൈഫയിലും പെറ്റ ടിക്വയിലും ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് എട്ടു പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പവർ പ്ലാന്റ് ഉൾപ്പെടെ ഇസ്രായേലിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നാശമുണ്ടായതായും റിപ്പോർട്ടുണ്ട്.ഇറാനിൽ സ്ത്രീകളും കുട്ടികളും അടക്കം 45 പേർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ വക്താവ് ഫത്തേമെ മൊഹജറാനി ഇന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഇറാന്റെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച്, ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 224 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനിടെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയും പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആഹ്വാനം ചെയ്തിട്ടുണ്ട്. ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നറിയിപ്പ്.
ടെഹ്‌റാന്റെ വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നറിയിപ്പ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ലക്ഷ്യമിട്ടെന്ന ഗുരുതര ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.