Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം പെരുവയിൽ ചൊവ്വാഴ്ച പുലർച്ചെ നാല് വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് മോഷണം.

11 Sep 2024 00:20 IST

santhosh sharma.v

Share News :

വൈക്കം: പെരുവയിൽ മേഷണം പതിവാകുന്നു.ചൊവ്വാഴ്ച പുലർച്ചെ നാല് വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്താണ് മോഷണം നടന്നത്. 5500 രൂപയോളം സ്ഥാപനങ്ങളിൽ നിന്നും അപഹരിക്കപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ പെരുവ മാർക്കറ്റ് ജംഗ്ഷനിലും, മാർക്കറ്റിലും പ്രവർത്തിക്കുന്ന കടകളിലാണ് മോഷണം നടന്നത്. മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിൽ നിന്നും നാലായിരം രൂപയും, മടത്താട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിൽ നിന്നും 200 രുപായുമാണ് മോഷണം പോയത്. ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഇടപ്പറമ്പിൽ സുരേഷിൻ്റെ പലചരക്ക് കടയിൽ നിന്നും 1300 രൂപയും അപഹരിക്കപ്പെട്ടു. മണ്ണാലിൽ ബിനുവിൻ്റെ സ്റ്റേഷനി കടയിലെ താഴ് തകർത്ത് മോഷ്ടാവ് അകത്ത് കടന്നെങ്കിലും പണമൊന്നും നഷ്ടപ്പെട്ടില്ല. എല്ലാ കടകളുടെയും താഴ്തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പുലർച്ചെയെത്തിയ മോഷ്ടാവ് സമീപത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് കടകളെല്ലാം കുത്തിത്തുറന്നത്. മോഷ്ടാവ് മങ്കി ക്യാപ് ധരിച്ചിരുന്നതായി ബാബുവിൻ്റെ കടയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യിൽ വ്യക്തമാണ്. ഈ മാസം 2 ന് പുലർച്ചെ മൂർക്കാട്ടിപ്പടിയിലെ പൈന്താറ്റിൽ

രാധമണിയുടെ ഉടമസ്ഥതയിലുള്ള ഡ്രസ് സെന്ററിൻ്റെ താഴ്തകർത്ത് അകത്ത് കയറിയ

മങ്കി ക്യാപ് ധരിച്ചിരുന്ന മോഷ്ട്ടാവ് മേശവലിപ്പിൽ ഉണ്ടായിരുന്ന പതിനായിരം രുപ മോഷ്ടിച്ചിരുന്നു. ഏതാനും ആഴ്ച മുൻപ് വടുകുന്നപ്പുഴയിൽ ആൾ ഇല്ലാതിരുന്ന വീട്ടിൽ മോഷണശ്രമം നടന്നിരുന്നെങ്കിലും ഒന്നും അപഹരിക്കപ്പെട്ടിരുന്നില്ല. മൂർക്കാട്ടിപ്പടിയിലെ എസ്.എൻ.ഡി.പി.ഹാളിൽ അഴിച്ച് വച്ചിരുന്ന 7 ഓളം ഫാനുകൾ കഴിഞ്ഞ മാസമാണ് അപഹരിക്കപ്പെട്ടത്. ഇൻവർട്ടറിൽ പ്രവർത്തിക്കുന്ന സി സി ടി വി - വ്യാപാര സ്ഥാപനത്തിനുള്ളിൽ കണ്ടതോടെ മോഷ്ട്ടാട്ടാവ് അത് മറയ്ക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വെള്ളൂർ പോലീസ് സ്ഥലത്തെത്തി സി സി ടി വി ദ്യശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വോഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതെ സമയം

പ്രദേശത്ത് രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികളുടെയും, നാട്ടുകാരുടെയും ആവശ്യം ശക്തമാണ്.



Follow us on :

More in Related News