Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 07:45 IST
Share News :
കൊൽക്കത്ത: പശ്ചിമബംഗാളിൽ കള്ളനെന്ന് സംശയിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൻകിജഹാൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടൊപ്പം പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസ് പുറത്തുവിട്ട വിവരമനുസരിച്ച്, കൊല്ലപ്പെട്ടത് കേരളത്തിൽ നിന്നുള്ള ഏകദേശം 30 വയസ്സ് പ്രായമുള്ള യുവാവാണ്. യുവാവിന്റെ വ്യക്തിഗത വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
രണ്ടാഴ്ച മുൻപ് കേരളത്തിൽ നിന്ന് സഹപ്രവർത്തകരോടൊപ്പം പശ്ചിമബംഗാളിലെത്തിയ യുവാവ്, കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒറ്റയ്ക്ക് മാർക്കറ്റിലേക്ക് പോയതായിരുന്നു. യാത്രയ്ക്കിടെ വഴിതെറ്റി മറ്റൊരു പ്രദേശത്ത് എത്തിയ ഇയാളെ കണ്ട നാട്ടുകാർ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ബംഗാളി ഭാഷ അറിയാത്തതിനാൽ തന്റെ സാഹചര്യം വിശദീകരിക്കാൻ യുവാവിന് കഴിഞ്ഞില്ല.
ഇതോടെ ഇയാൾ കള്ളനാണെന്ന് ആരോപിച്ച ഒരു സംഘം ആളുകൾ യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ യുവാവിനെ കുൽത്തലി പൊലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം കൊലക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട യുവാവിന്റെ സഹപ്രവർത്തകരെ കണ്ടെത്താനും കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും അദ്ദേഹത്തിന്റെ കൃത്യമായ തിരിച്ചറിയൽ ഉറപ്പാക്കാനുമുള്ള നടപടികൾ തുടരുകയാണെന്ന് ബംഗാൾ പൊലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.