Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 15:05 IST
Share News :
''
മുക്കം: പ്രമുഖ പണ്ഡിതനും ദീർഘകാലം ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് ജുമാ മസ്ജിദ് ഖത്തിബുമായിരുന്ന ഇ. എൻ അബ്ദുല്ല മൗലവിയുടെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. ശനിയാഴ്ച്ച ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വെച്ച് നിര്യാണപ്പെട്ട വാർത്ത അറിഞ്ഞതോടെ നാനാ തുറകളിൽ നിന്ന് വൻ ജനക്കൂട്ടമാണ് ഇ.എൻ. അബ്ദുല്ല മൗലവിയെ അവസാനമായി ഒരു നോക്ക് കാണാൻ ആദ്യം വീട്ടിലും , പിന്നീട് ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് കാമ്പസിലും മയ്യിത്ത് പൊതു ദർശനത്തിനും വെച്ചപ്പോൾ ഒഴുകിയെത്തിയത്. മത, സാമൂഹ്യ, സാസ്കാരിക, രാഷ്ട്രിയ മേഖലകളിൽ നിന്ന് രാത്രിയിൽ പോലും നാനാതുറകളിൽ നിന്ന് ജനപ്രവാഹമാണ് സാക്ഷ്യമായത്.. തുടർന്ന് ഞായറാഴ്ച്ച രാവിലെ 8.30 മണിയോ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്ക്കാരത്തിനായി എത്തിച്ചപ്പോൾ പള്ളിയും ജനം കൊണ്ട് നിറഞ്ഞൊഴുകി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ നമസ്കാരത്തിൻ്റെ മുന്നോടിയായി പ്രഭാഷണം നടത്തി. ദീർഘകാലം ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ തൻ്റെതായ സംഭാവനകൾ അർപ്പിച്ച് കൊണ്ടാണ് ഇ.എൻ അബ്ദുല്ല മൗലവി അല്ലാഹുവിങ്കലേക്ക് യാത്ര പറഞ്ഞത് അദ്ദേഹം പറഞ്ഞു.
തുടർന്ന് മയ്യിത്ത് നമസ്ക്കാരത്തിനും അദ്ദേഹം നേതൃത്വം നൽകി. ഖബറടക്കചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിയിൽ അനുസ്മരണ യോഗം നടത്തി. പാണ്ഡിത്യം മണ്ണിലേക്ക് ഇറക്കി വളർത്തിയ മഹാ പണ്ഡിതനായിരുന്നു ഇ.എൻ അബ്ദുല്ല മൗലവിയെന്ന് സംസാരിച്ചവർ അഭിപ്രായപ്പട്ടു.ജമാഅത്തെ ഇസ് ലാമി ദേശീയ ശൂറ അംഗവും മുൻ കേരള അമീറുമായ എം ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അകാല മരണം എന്നതില്ല ഭാഷ പ്രയോഗമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മരണം അല്ലാഹുവിൻ്റെ തീരുമാനമാണ് അതിനപ്പുറത്തും ഇപ്പുറത്തുമില്ല. ഇക്കാര്യം ബോധ്യമാണ് അദ്ദേഹം പറഞ്ഞു.
മാധ്യമം , മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി ടി കെ ഫാറൂഖ്, വി പി ബഷീർ, വി പി ഷൗക്കത്തലി, ഇ എൻ ഇബ്രാഹിം മൗലവി,കെ പി അഹമ്മദ് കുട്ടി,വി പി ഹമീദ്, ടി അബ്ദുല്ല മാസ്റ്റർ, സി കെ നാഗൻ, അമീൻ ജൗഹർ,അസ് ലം ചെറുവാടി, ഡോ. വി ജലീൽ, ജയരാജൻ പൈമ്പാലപ്പുറത്ത്, എൻ. സുലൈമാൻ, ഒ ശരീഫുദ്ദീൻ , സൈഫുദ്ദീൻ പൊറ്റശേരി എന്നിവർ സംസാരിച്ചു.ഒതയമംഗലം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സുബൈർ സ്വാഗതവും കെ സി മുഹമ്മദലി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.