Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 10:00 IST
Share News :
കോഴിക്കോട്: ഫാഷിസം അടിചേൽപ്പിക്കുന്നവരെ എതിർക്കുന്നതിനേക്കാൾ കഠിനമാണ് ഫാഷിസത്തിന്റെ മാപ്പുസാക്ഷികൾക്കതിരായ സമരമെന്നും, സ്വയമേവ അച്ചടക്കമുള്ള അനുസരണയുള്ള വിറകിൻകൊള്ളികളായി ജനതയെ പരുവപ്പെടുത്തുന്ന ധർമ്മമാണ് അത് നിർവഹിക്കുന്നത്. ഫാഷിസത്തിന്റെ അതേ ഗോത്ര ബോധത്തിലേക്കാണ് പിണറായിയും കൂട്ടരും ജനങ്ങളെ ആട്ടിത്തെളിക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൽ കാർട്ടൂൺ പങ്കുവെച്ചതിന്റെ പേരിൽ കേരള പൊലീസ് എൻ.വി. ബാലകൃഷ്ണനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടിയന്തരാവസ്ഥ വാർഷികത്തിൽ ‘അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യവേദി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത അടിയന്തരാവസ്ഥ വ്യവസ്ഥിതി തന്നെയായിരിക്കുന്നുവെന്ന് പരിപാടിയിൽ സംസാരിച്ച ജോസഫ് സി. മാത്യു അഭിപ്രായപ്പെട്ടു. പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണിത്. ഭരണകൂടം ദേശീയ തലത്തിൽ ‘ഫലപ്രദമായി’ ചെയ്യുന്ന കാര്യങ്ങൾ അതേപടി പകർത്തുകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യവേദി ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു.യു.കെ. കുമാരൻ, കെ. അജിത, അഡ്വ. കെ. പ്രവീൺ കുമാർ, എം.എം. സോമശേഖരൻ, എൻ.പി. ചെക്കുട്ടി, അഡ്വ. പി. കുമാരൻകുട്ടി, മധുശങ്കർ മീനാക്ഷി, ഡോ. ആസാദ്, ഡോ. കെ.എൻ. അജോയ് കുമാർ, കെ.എസ്. ഹരിഹരൻ,അഷ്റഫ് മണലിൽ, വേണുഗോപാൽ കുനിയിൽ, ടി. ബാലകൃഷ്ണൻ, ടി.വി. രാജൻ, ഇ.കെ. ശ്രീനിവാസൻ, പി.ടി. ഹരിദാസ്, പി.എം. ശ്രീകുമാർ, എ. സജീന എന്നിവർ സംസാരിച്ചു.
ജനാധിപത്യ വേദി കൺവീനർ കെ.പി. ചന്ദ്രൻ സ്വാഗതവും എ. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു. പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.