Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 00:03 IST
Share News :
രാജ്യത്ത് 26 ഇടങ്ങളിൽ ആയുധങ്ങൾ അടക്കം വഹിക്കുന്ന പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയതായി വിവരം.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം
അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം. വിവധയിടങ്ങളിൽ ഡ്രോൺ ആക്രമണ ശ്രമം തുടരുകയാണ്. ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടു. അഖ്നൂറിൽ പാക് ഡ്രോണുകൾ തകർത്തു. ജമ്മു, സാംബ, പത്താൻകോട്ട് സെക്ടറുകളിൽ പാകിസ്ഥാൻ ഡ്രോണുകൾ എത്തി. ബരാക് -8 മിസൈലുകൾ, എസ് -400 സിസ്റ്റങ്ങൾ, ആകാശ് മിസൈലുകൾ പ്രവർത്തിക്കുന്നുണ്ട്. പൂഞ്ചിൽ ഷെല്ലിങ് ആക്രമണം നടക്കുന്നുണ്ട്. ബാരാമുള്ളയിൽ ജനവാസ മേഖലയെ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജൗരിയിലും ജയ്സാൽമീരിലും പാക് ഡ്രോൺ ആക്രമണ ശ്രമം നടത്തി.
രാജ്യാന്തര അതിർത്തിയിലും നിയന്ത്രണരേഖയിലും ഡ്രോണുകളുടെ സാമീപ്യമുണ്ടായെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്നലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ കനത്ത ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെയാണ് വീണ്ടും പാക്ക് പ്രകോപനം.
പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നത തല യോഗം ചേർന്നതിന് പിന്നാലെയാണ് പാക് പ്രകോപനം.
ഇതോടെ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തിരയോഗം ചേർന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ തിരിച്ചടിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സൈന്യത്തിന് അനുമതി നൽകി.
ഡ്രോൺ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് സേനയ്ക്ക് നിർദ്ദേശം നൽകി പ്രതിരോധ മന്ത്രി
നിയന്ത്രണ രേഖയിൽ ഇന്ത്യൻ സിവിലിയന്മാരെ ലക്ഷ്യം വയ്ക്കാൻ പീരങ്കി തോക്കുകൾ ഉപയോഗിക്കുന്ന പാകിസ്ഥാൻ സൈന്യത്തിനെതിരെ ശക്തവും ശിക്ഷാർഹവുമായ നടപടി സ്വീകരിക്കാൻ രാജ്നാഥ് സിംഗ് സായുധ സേനയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് ഇത് വ്യക്തമാക്കിയത്.
നാളെ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ സേനമേധാവുകളുമായി കൂടികാഴ്ച നടത്തും.
Follow us on :
Tags:
More in Related News
Please select your location.