Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ സർവകലാശാലയുടെ ഗോൾഡൻ മെഡൽ നേട്ടവുമായി മലയാളി വിദ്യാർഥികൾ.

10 May 2024 06:25 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ : നാദാപുരം സ്വദേശി ഹാനി ജസ്സിൻ ജാഫർ, തിരുവല്ല സ്വദേശി ജോഷ് ജോൺ എന്നിവരാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും ഉന്നത വിജയത്തിന് സ്വർണമെഡൽ നേടിയ മലയാളി വിദ്യാർഥികൾ.


ഖത്തർ സർവകലാശാലയുടെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡിസ്റ്റിംഗ്ഷനോട് കൂടി ബിരുദം നേടി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാദാപുരം നരിപ്പറ്റ സ്വദേശി ഹനി ജസ്സിൻ ജാഫർ.


ഖത്തർ സർവകലാശാലയിൽ നിന്നും മികച്ച പഠനത്തിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ഹാനി ജസ്സിൻ, കെ.എം.സി. സി ഖത്തർ നേതാവ് ജാഫർ തയ്യിൽ നാദാപുരം കക്കാടൻ റസീന ദമ്പതികളുടെ മകനാണ്.

ദോഹ ബിർള പബ്ലിക് സ്‌കൂളിൽ നിന്നും മികച്ച മാർക്കിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹാനിക്ക് ബിരുദ പഠന കാലയളവിൽ ഫിഫ ഖത്തർ ലോകകപ്പ് 2022, ഖത്തർ ഫൗണ്ടേഷൻ ഹമദ് ബിൻ ഖലീഫ സർവ്വകലാശാല കമ്പ്യൂട്ടർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇന്റേൺഷിപ്പിനു അവസരം ലഭിച്ചിരുന്നു.

മൊബൈൽ / വെബ് ആപ്ലിക്കേഷനിൽ പ്രത്യേക പ്രാവീണ്യമുള്ള ഹാനി ഈ രംഗത്ത് ജർമനിയിൽ ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഖത്തർ സർവ്വകലാശാലയിൽ വെച്ചു നടന്ന 47-ാം മത് ബിരുദധാന ചടങ്ങിൽ ഖത്തർ അമീറിന്റെ കരങ്ങളിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ ഏറ്റുവാങ്ങാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഹാനിയും കുടുംബവും. ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കുള്ള മെഡലുകളാണ് അമീർ നേരിട്ട് കൈമാറുക. ഖത്തറിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുകയാണ് പിതാവ് ജാഫർ. മൂന്ന് മക്കളിൽ മൂത്തവനാണ് ഹാനി. പ്രൈമറി തലം മുതൽ ഖത്തറിലാണ് പഠിച്ചു വളർന്നത്.


ഖത്തർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ട് സ്വർണമെഡലുകൾ സമ്മാനിച്ചപ്പോൾ അവരിൽ ഒരാളായാണ് പത്തനംതിട്ട തിരുവല്ല വളഞ്ഞവട്ടം ഇട്ടിയംപറമ്പിൽ ജിജി ജോണിന്റെയും ഗീത ജിജിയുടയും മകൻ ജോഷും ഇടംപിടിച്ചത്. സർവകലാശാലയിൽ നിന്നും ബയോളജിക്കൽ എൻവയോൺമെന്റ് സയൻസിൽ മികച്ച വിജയത്തോടെയാണ് ജോഷ് ബിരുദം സ്വന്തമാക്കിയത്. സ്വദേശികളും, വിവിധ രാജ്യക്കാരും ഉൾപ്പെടെ ഉന്നതവിജയം നേടിയ ഏതാനും പേർക്ക് മാത്രമാണ് അമീർ നേരിട്ട് സ്വർണമെഡൽ സമ്മാനിക്കുന്നത്. അവരിൽ ഒരാളായതിന്റെ സന്തോഷത്തിലാണ് ജോഷ്.

റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചതിനു പിന്നാലെ ഏതാനും ദിവസം മുമ്പു തന്നെ ബിരുദദാന ചടങ്ങ് സംബന്ധിച്ചുള്ള വിവരം അറിയിച്ചിരുന്നതായും ജോഷ് പറഞ്ഞു. നിലവിൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ റിസർച്ച് അസിസ്റ്റന്റായ ജോഷ്, ഉന്നത പഠനത്തിനുള്ള ഒരുക്കത്തിലാണ്. ഡോ. ജോയൽ മേരി ജിജി സഹോദരിയാണ്.

എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് ജോഷ് ഖത്തർ യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്.

Follow us on :

More in Related News