Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിക്ഷേപം 3700 കോടി; പുതിയ സെമികണ്ടക്ടര്‍ പ്ലാന്‍റിന് ഫോക്‌സ്‌കോണിനും HCL-നും അനുമതി

15 May 2025 07:46 IST

NewsDelivery

Share News :

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് കൂടി ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എച്ച്‌സിഎല്ലിന്റേയും ഫോക്‌സ്‌കോണിന്റേയും സംയുക്ത സംരംഭമാണ് അംഗീകാരം നേടിയ യൂണിറ്റ്. നിലവില്‍ അഞ്ച് സെമികണ്ടക്ടര്‍ യൂണിറ്റുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ഹാര്‍ഡ് വെയര്‍ നിര്‍മാണരംഗത്ത് നീണ്ടകാലത്തെ അനുഭവപരിചയമുള്ള കമ്പനിയാണ് എച്ച്‌സിഎല്‍. ഇലക്ട്രോണിക്‌സ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിര കമ്പനികളിലൊന്നാണ് ഫോക്‌സ്‌കോണ്‍. ഇരു കമ്പനികളും ചേര്‍ന്ന് യമുന എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയില്‍ (YEIDA) ജെവാര്‍ വിമാനത്താവളത്തിന് സമീപമായാണ് പുതിയ സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഓട്ടോമൊബൈല്‍, പിസികള്‍, ഡിസ്പ്ലേയുള്ള മറ്റ് നിരവധി ഉപകരണങ്ങള്‍ക്കായുള്ള ഡിസ്പ്ലേ ഡ്രൈവര്‍ ചിപ്പുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കും. പ്രതിമാസം 20000 സെമികണ്ടക്ടര്‍ വേഫറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്ലാന്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ പുതിയ സെമികണ്ടക്ടര്‍ യൂണിറ്റ് 3,700 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും.

രാജ്യത്തെ ഒരു സെമികണ്ടക്ടര്‍ ഹബ്ബ് ആക്കിമാറ്റുന്നതിനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ പിന്തുണയോടെ, രാജ്യത്തുടനീളം സെമികണ്ടക്ടര്‍ വ്യവസായം ഇപ്പോള്‍ വളര്‍ന്നുവരികയാണ്. പല സംസ്ഥാനങ്ങളിലും ഇതിനകം ലോകോത്തര സെമികണ്ടക്ടര്‍ ഡിസൈന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News