Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2026 19:28 IST
Share News :
കടുത്തുരുത്തി: നിയമസഭയിൽ ഒരംഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ കൈ ഉയർത്തിക്കാട്ടുന്നതിനുപകരം അംഗങ്ങൾക്ക് സഭാധ്യക്ഷനുമായി നേരിട്ട് ചാറ്റുചെയ്യാൻ മൊബൈൽ ആപ്പ്. സഭയിൽ വരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലിലേക്ക്. ഓരോ അംഗവും ഓരോ സെഷനിലും എത്രസമയം പങ്കെടുത്തു, അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും. ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക. എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും.സമ്പൂർണ ഇ-നിയമസഭയ്ക്കുവേണ്ടി യു.എൽ.സി.സി.യുടെ സഹായത്തോടെ ആറുവർഷം മുമ്പ് തുടങ്ങിയ നടപടി പൂർത്തിയായിരുന്നില്ല. പിന്നീട് ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ പ്രോജക്ട് ഡയറക്ടറാക്കി എണ്ണായിരത്തോളം ഫീച്ചർ ഉൾപ്പെടുത്തി ഇ-നിയമസഭ സോഫ്റ്റ്‌വെയർ പരിഷ്കരിച്ചു.
മന്ത്രിമാരടക്കം അംഗങ്ങൾക്കുള്ള രേഖകളും റിപ്പോർട്ടുകളും കവറിലാക്കി അവരവരുടെ താമസസ്ഥലത്ത് എത്തിക്കുന്നത് ഒന്നോരണ്ടോ സമ്മേളനത്തിനുശേഷം ഒഴിവാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം സമ്മേളനം നടക്കുന്ന കേരളനിയമസഭയിൽ അച്ചടി ഒഴിവാകുന്നതോടെ ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും. മൊഡ്യൂളുകൾ രണ്ടുതവണ സഭയിൽ പരീക്ഷിച്ചു.
*ചോദ്യസമയം നേരത്തേ അറിയാം*
ചോദ്യോത്തരവേളയിൽ ആരുടെ ചോദ്യം എപ്പോൾ ചോദിക്കുമെന്ന് ഓൺലൈനായി നേരത്തേ അറിയാം. ഒരു ചോദ്യം അപ്ലോഡ് ചെയ്യുമ്പോൾ ആ വിഷയത്തിൽ മുൻസഭകളിൽ വന്ന ചോദ്യങ്ങളും ഉത്തരങ്ങളും കാണാനാകും. വോട്ടെടുപ്പ് പൂർണമായും ഡിജിറ്റലാകും.
എം.എൽ.എ.മാരുടെ ചോദ്യങ്ങൾ ആരൊക്കെ കൈകാര്യം ചെയ്‌തു തുടങ്ങിയ വിവരം അംഗങ്ങൾക്ക് കിട്ടും. നടപടിവിവരം അംഗങ്ങൾക്കും പാർലമെൻ്ററി പാർട്ടി നേതാക്കൾക്കും നേരിട്ട് ലഭിക്കും. സഭാനടപടികളുടെ ഷെഡ്യൂൾ, സബ്‌മിഷൻ, ശ്രദ്ധക്ഷണിക്കൽ, ചർച്ചയിൽ സംസാരിക്കുന്നവർ ആരൊക്കെ തുടങ്ങിയവ മാധ്യമപ്രവർത്തകർക്കും അച്ചടിച്ചും വാട്സാപ്പിലും ഇപ്പോൾ നൽകുന്നുണ്ട്. എന്നാൽ നയപ്രഖ്യാപനം, ബജറ്റ് പ്രസംഗം, റിപ്പോർട്ട് തുടങ്ങിയവ പരിമിതമായേ അച്ചടിക്കുന്നുള്ളൂ.
Follow us on :
Tags:
More in Related News
Please select your location.