Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 10:46 IST
Share News :
Ai-pic
കണ്ണൂർ പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ രംഗത്ത്. ആശുപത്രിയുടെ ഭാഗത്ത് നിന്ന് കടുത്ത ചികിത്സാ പിഴവ് ഉണ്ടായതായി കുഞ്ഞിന്റെ അച്ഛനും അമ്മയും പൊലീസിന് മൊഴി നൽകി.
ഉച്ചയ്ക്ക് 12 മണിക്ക് തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രണ്ട് മണിക്ക് ശേഷമാണ് ഡോക്ടർമാർ കാര്യമായ ചികിത്സ നൽകാൻ തയ്യാറായതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച്:
പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീണ് മുഖത്തും ചുണ്ടിലും പരുക്കേറ്റ കുഞ്ഞിനെ മുറിവ് തുന്നിക്കെട്ടാനായാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്റ്റിച്ച് ഇടുന്നതിന് മുന്നോടിയായി ഡോക്ടർമാർ കുഞ്ഞിന് അനസ്തേഷ്യ നൽകിയതോടെ കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. നില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം ഡോക്ടർമാർക്കെതിരെ:
സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്. കേസിൽ പീഡിയാട്രിഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Follow us on :
More in Related News
Please select your location.