Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 19:36 IST
Share News :
കോഴിക്കോട്: തൊഴിൽ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തണമെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ കോർ കമ്മിറ്റി (എൻ.സി.ഡി.സി) ആവശ്യപ്പെട്ടു.
18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് (ഹയർ സെക്കൻഡറിക്ക് ശേഷം) പാർട്ട് ടൈം ജോലികൾ, നൈപുണ്യ വികസനം അല്ലെങ്കിൽ പാഷൻ അധിഷ്ഠിത പരിശീലനം എന്നിവയിൽ ഏർപ്പെടാൻ കഴിയുന്ന തരത്തിൽ സ്കൂൾ സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാക്കുക എന്നതാണ് പ്രധാനമായും എൻ.സി.ഡി.സി മുന്നോട്ട് വെച്ച അഭിപ്രായം.
സെക്കൻഡറി വിദ്യാഭ്യാസം (പ്രത്യേകിച്ച് ബിരുദാനന്തര ബിരുദം) വിദ്യാർത്ഥികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനോ പ്രായോഗിക അനുഭവം നേരിടാനോ പ്രാപ്തരാക്കുന്നില്ല.
പഠനവുമായി ബന്ധപ്പെട്ട തൊഴിൽ വൈദഗ്ധ്യത്തിൽ പ്രായോഗിക പരിചയം നൽകുക, സ്വയംപര്യാപ്തതയും സാമ്പത്തിക വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ സുധ മേനോൻ, ബിന്ദു സരസ്വതി ഭായ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.