Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂരിലെ ഒരുപാട് മരണങ്ങൾക്ക് പിന്നിലെ വസ്തുതകൾ പുറത്തേക്ക് കൊണ്ട് വരണം

17 Apr 2024 21:20 IST

MUKUNDAN

Share News :

ചാവക്കാട്:കുഞ്ഞനന്തൻ ഉൾപ്പെടെ ഒരുപാട് മരണങ്ങളുടെ വസ്തുതകൾ പുറത്തേക്ക് കൊണ്ട് വരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി.തൃശൂർ ലോകസഭ യൂഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഗുരുവായൂർ നിയോജക മണ്ഡലം യൂഡിഎഫ് കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞനന്തൻ മരണത്തെ കുറിച്ച് പറഞ്ഞത് ഉത്തരവാദിത്വബോധത്തോടെ തന്നെയാണ്.അതിനെതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞ എം.വി.ഗോവിന്ദന്റെ നോട്ടീസ് കാത്ത് നിൽക്കുകയാണ്.ധൈര്യമുണ്ടെങ്കിൽ ഗോവിന്ദൻ കേസ് കൊടുക്കട്ടെ.കുഞ്ഞനന്ദൻ മരണം മാത്രമല്ല കണ്ണൂരിലെ ഒരുപാട് വ്യക്തതയില്ലാത്ത മരണങ്ങൾക്ക് പിന്നിൽ സിപിഎം നേതൃത്വത്തിന് പങ്കുണ്ട്.വെറുതെ പറഞ്ഞു പോകാനല്ല.കൃത്യമായ തെളിവുകൾ കൈയ്യിലുണ്ട്.കേസ് നേരിടുമ്പോൾ എല്ലാം ഏജൻസികൾക്ക് മുമ്പിൽ നൽകുമെന്ന് ഷാജി പറഞ്ഞു.മോദി ജനിക്കുന്നതിന് മുമ്പ് ഈ രാജ്യം വലിയ നേട്ടങ്ങൾ കൈവരിച്ചതാണ്.10 കൊല്ലം ഭരിച്ച മോദി രാജ്യത്തിന് സമ്മാനിച്ചത് പട്ടിണിയും തൊഴിലില്ലാഴ്മയും മാത്രമാണ്.അതുകൊണ്ട് മോദി പിണറായിമാർക്ക് ജനകീയ വിഷയങ്ങൾ അരോചകം മാത്രമാണെന്ന് കെ.എം.ഷാജി പറഞ്ഞു.സിപിഎം രാജാവിനെ കൊണ്ട് ഭരിക്കുന്ന പാർട്ടിയാണ്.എം.വി.ഗോവിന്ദനും,ബാലനും രാജാവിന്റെ മകളുടെ ആയപ്പണിയാണ് ഇപ്പോൾ നിർവഹിക്കുന്ന റോളെന്നും ഷാജി പറഞ്ഞു.

നരേമോദി വീണ്ടും അധികാരത്തിൽ വരണം എന്നാഗ്രഹിക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്.ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിന്ന് നരേന്ദ്രമോദിയെ താഴെ ഇറക്കാൻ കഠിനധ്വാനം ചെയ്യുമ്പോൾ അതിന് തടയിടാനാണ് കേരളത്തിൽ സിപിഎം ശ്രമിക്കുന്നത്.ഇന്ത്യമുന്നണി നാടിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ഉള്ള അവസാനത്തെ വണ്ടിയാണ്.ഒരു നിയമസഭ അംഗം പോലുമില്ലാതെ ബിജെപി ആണ് കേരളം ഭരിക്കുന്നത്.സംഘ പരിവാറിന്റെ വർഗീയ അജണ്ടകൾ പിണറായി വിജയനിലൂടെ അവർ കേരളത്തിൽ നടപ്പിലാക്കുന്നു.നരേന്ദ്ര മോഡിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിൽ പതിനായിരം കിലോമീറ്റർ കാൽ നടയായി പ്രചരണം നടത്തിയ രാഹുൽ ഗാന്ധിയെ മുഖ്യ ശത്രുവായി കാണുന്ന സിപിഎമ്മിന് ഇനിയും തിരിച്ചറിവ് വന്നിട്ടില്ല.അഴിമതികളിൽ നടപടി കാത്തുകഴിയുന്ന പിണറായി വിജയനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ ഇല്ല.അഴിമതിയും,ദൂർത്തും മുഖ മുദ്രയാക്കിയ പിണറായി വിജയന്റെ കൈകളിൽ വിലങ്ങു വീഴാൻ ഇനി അധികം കാലം ഇല്ല.യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എച്ച്.റഷീദ് അധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖ്അലി,ഡി സി സി പ്രസിഡന്റ് ജോസ് വളളൂർ,ഒ.അബ്ദുറഹ്മാൻ കുട്ടി,സി.എ.മുഹമ്മദ്‌ റഷീദ്,പി.എം.അമീർ,അലാവുദ്ധീൻ,കെ.എ.ഹാറൂൺ റഷീദ്,സി.എ.ഗോപപ്രതാപൻ,പി.കെ.അബൂബക്കർ,എം.വി.ഹൈദ്രലി,നൗഷാദ് തെരുവത്ത്,എം.വി.ഷക്കീർ,അരവിന്ദൻ പല്ലത്ത്,ടി.ആർ.ഇബ്രാഹിം,മന്നലാം കുന്ന് മുഹമ്മദുണ്ണി,ഉമ്മർ മുക്കണ്ടത്ത് എന്നിവർ പ്രസംഗിച്ചു.കെ.വി.ഷാനവാസ്‌ സ്വാഗതവും,പി.വി.ഉമ്മർകുഞ്ഞി നന്ദിയും പറഞ്ഞു.

Follow us on :

More in Related News