Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 22:47 IST
Share News :
കോഴിക്കോട് :
നമ്മുടെ രാജ്യം ഇന്ന് കാണുന്ന പോലെ മതേതര രാജ്യമായി നിലനില്ക്കുവാൻ വേണ്ടി പരിശ്രമിക്കുകയെന്നതാണ് ഓരോ പൗരന്മാരുടെയും
വർത്തമാനകാല ഉത്തരവാദിത്വങ്ങളിൽ പ്രധാനമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ.
ഇൻഡോ - അറബ് കോൺഫെഡറേഷൻ കോഴിക്കോട്ട്
സംഘടിപ്പിച്ച
യു ഏ ഇ ദേശീയ ദിനാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തു
കയായിരുന്നു അദ്ദേഹം.
രാജ്യം മതേതരമാകുകയെന്നാൽ മതവും ദൈവവുമില്ലെന്ന് പ്രഖ്യാപിക്കലല്ല, മറിച്ച് എല്ലാ മതത്തിനും തുല്യ സ്ഥാനം ഉണ്ടായിരിക്കുകയെന്നതാണ്. അതാണ് ഇന്ന് നമ്മുടെ ഭാരതത്തിലുള്ളത്. അത് എന്നെന്നും നിലനില്ക്കണം. അബൂബക്കറും നബീസയുമില്ലാത്ത ഇന്ത്യയെ നമ്മുടെ ഇന്ത്യയായി കാണുവാൻ കഴിയില്ല. വാസുവും അബൂബക്കറും ജോസും കൂടി എല്ലാവരുമുള്ളതാണ് നമ്മുടെ ഭാരതം.
അറബ് നാടുകളിൽ നിന്ന് ഇങ്ങോട്ടൊഴുകി വന്ന പ്രവാസികളുടെ പണമാണ് നമ്മുടെ സംസ്ഥാനത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ
പശ്ചാത്യ രാജ്യങ്ങളിലെ പ്രവാസികൾ തങ്ങളുടെ സമ്പാദ്യം സ്വകാര്യമാക്കി വെച്ചപ്പോൾ അറബ് നാടുകളിലെ പ്രവാസികൾ ഇങ്ങോട്ടയച്ച പണമാണ് കേരളത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കെത്തിച്ചതന്നും ബിഷപ്പ് പറഞ്ഞു.
നമ്മൾ മലയാളികളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അറബ് നാടുകളിലെ ഭരണകർത്താക്കളെ പ്രശംസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
േലാകാ സമസ്ത സുഖിനോ ഭവന്തു വെന്ന മഹത്തായ ആശയം പ്രയോഗത്തിൽ ലോകരാജ്യങ്ങളിൽ നടപ്പിൽ വരുത്തി കാണിച്ചു തന്നത് അറബ് രാജ്യങ്ങളാണെന്ന് തുടർന്ന് സംസാരിച്ചു പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
ചടങ്ങിൽ പി.ടി.ഏ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
ഇന്തോ- അറബ് ബന്ധം നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തിൽ ഡോ. ഹുസൈൻ മടവൂർ പ്രഭാഷണം നടത്തി.
നേരത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി വി. അബ്ദുറഹിമാൻ,
പ്രവാസി സംഘടനകൾ പ്രവാസികൾക്ക് ഏറെ ഗുണപരമായ കാര്യങ്ങൾ ചെയ്യുന്നവരാണെന്ന് പറഞ്ഞു.
പ്രവാസം എന്നത് മലയാളികൾക്ക് ചിരപരിചിതമായ ഒരു പേരാണ്. മലയാളികൾക്ക് പ്രത്യേകിച്ച് മലബാറുകാർക്ക് ഏറെ ബന്ധമാണ് അറബ് നാടുകളുമായുള്ളത്. മലയാളികൾക്ക് ഏറ്റവും കൂടുതൽ ജോലി നല്കിയ നാടാണ് യു എ ഇ.
അറബ് നാടുകളുമായാണ് മലയാളികളായ പ്രവാസികൾക്ക് ഏറ്റവും ഏറ്റവുമടുത്ത ബന്ധമുള്ളത്.
വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ സേവനം ഏറ്റവുമധികം ലഭിച്ചതും മലബാർ പ്രദേശത്താണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ , കോൺഫെഡറേഷൻ പ്രസിഡൻ്റ് എം.വി കുഞ്ഞാമു , പ്രവാസി പുരസ്ക്കാരജേതാക്കളയ സി. ബി.വി സിദ്ദീഖ്, കെ.മുസ്തഫ, സാദിഖ് അഹമ്മദ് (ബംഗളൂരു), രാജേഷ്, ദിനുൽ ആനന്ദ്, അനിൽ ബാബു എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും കൺവീനർ കോയട്ടി മാളിയേക്കൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.