Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ഭൂമിയായ സ്കൂൾ ക്യാമ്പസിലൂടെ വഴി: വ്യാജപ്രചരണങ്ങളിൽ വഞ്ചിതാകരുത്.

12 Jan 2025 10:11 IST

UNNICHEKKU .M

Share News :

 


കോഴിക്കോട് : ( മാവൂര്‍): മഹ്ളറ പബ്ലിക് സ്‌കൂള്‍ ക്യാമ്പസിനുള്ളിലൂടെ വഴി വേണമെന്നാവശ്യപ്പെട്ട് ചിലര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും വഖഫ് ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള ഭൂമിയാണ് മഹ്ളറയുടേതെന്നും മഹ്ളറ മാനേജ്മെന്റ് കമ്മിറ്റിയും ക്യാമ്പസ് സംരക്ഷണ സമിതിയും മാവൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇത്തരം ആരോപണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ക്യാമ്പസിന്റെ പരിസരത്ത് താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍ ഏത് കാലാവസ്ഥയിലും വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന വഴി ഇപ്പോഴും നിലവിലുണ്ട്. മാവൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് അവരുടെ പറമ്പില്‍ അവസാനിക്കുന്നതും 175 മീറ്റര്‍ നീളവും 1.20 മീറ്റര്‍ വീതിയുമുള്ള വഴി മാവൂര്‍ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. യാഥാര്‍ഥ്യം ഇതായിരിക്കെ 1500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുകയും സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയ സമുച്ഛയത്തിലൂടെ ഇനിയും വഴി വേണമെന്ന ആവശ്യം തികച്ചും അന്യായവും നീതികരിക്കാനാകാത്തതുമാണ്. കുറ്റിപ്പാല - അണക്കെട്ട് തീരദേശ ഇടഴിയുടെ മുഖ്യ ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഈ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. 

കോടതിയുടെ ഉത്തരവ് പ്രകാരം മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസ്തുത വഴി മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ വഴി പൈപ്പ്ലൈന്‍ വരെ നീട്ടുന്ന സംവിധാനവും ഗ്രാമപഞ്ചായത്ത് ഒരുക്കുന്നുണ്ട്. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അത് ഗുണകരമാകും. 

സി ബി എസ് ഇ അംഗീകാരമുള്ള മഹ്ളറ പബ്ലിക് സ്‌കൂള്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, എല്‍ ബി എസിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. നിയമത്തിന്റെ പിന്‍ബലവും പരിരക്ഷയുമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുത്യര്‍ഹമാണ്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അസ്ഥിരപ്പെടുത്താനുള്ള ഏത് നീക്കവും ചെറുക്കേണ്ടതാണ്. നാട്ടിലെ വ്യത്യസ്ത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ പിന്തുണയോടെ 501 അംഗ ക്യാമ്പസ് സംരക്ഷണ സമിതി പ്രവര്‍ത്തന സജ്ജമാണെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. 


വാര്‍ത്താ സമ്മേളനത്തില്‍ മഹ്‌ളറ ക്യാമ്പസ് സംരക്ഷണ സമിതി ചെയര്‍മാന്‍ സൈക്ക സലീം, കണ്‍വീനര്‍ ലത്വീഫ് പാലകോളില്‍, മഹ്‌ളറ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ജന. സെക്രട്ടറി എന്‍ മുഹമ്മദ് അലി മാസ്റ്റര്‍, മാനേജര്‍ പി സി മുഹമ്മദ് അലി ഹാജി, സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍, മഹ്ളറ ഖുര്‍ആന്‍ അക്കാദമി മേധാവി ഹാഫിസ് അജ്മല്‍ സഖാഫി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജംഷീര്‍ സംബന്ധിച്ചു.

Follow us on :

More in Related News