Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

ഏറ്റുമാനൂരിൽ വീട് കുത്തി തുറന്ന് 19 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ സ്ത്രീ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ.

03 Jul 2024 18:48 IST

santhosh sharma.v

Share News :

വൈക്കം: ഏറ്റുമാനൂരിൽ വീട് കുത്തിതുറന്ന് സ്വർണവും പണവും മോഷ്ട‌ിച്ച കേസിൽ യുവാവും പെൺ സുഹൃത്തും പിടിയിൽ. തിരുവനന്തപുരം വട്ടവിള സ്വദേശി രാജേഷ് (42), ഇയാളോടൊപ്പം താമസിച്ചിരുന്ന പെൺസുഹൃത്ത് ഷോർണ്ണൂർ തോപ്പിൽ വീട്ടിൽ ബേബി (42) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇരുവരും തലയോലപ്പറമ്പ് മിഠായിക്കുന്നത്ത് ഒരു മാസം മുമ്പ് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് വരുകയായിരുന്നു.

ഏറ്റുമാനൂർ പുന്നത്തുറ കറ്റോട് ഭാഗത്തുള്ള വീട്ടിൽ വീട്ടുകാർ ഇല്ലാതിരുന്ന സമയം വീടിൻ്റെ വാതിൽ കുത്തി തുറന്ന് മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്തൊൻപതര പവൻ സ്വർണാഭരണങ്ങളും, 5,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.തുടർന്ന് വീട്ടുകാർ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ തെളിവിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച സ്വർണ്ണത്തിൻ്റെ ഒരു ഭാഗം ഇയാൾ കൂടെ താമസിച്ചിരുന്ന ബേബിയെ ഏൽപ്പിക്കുകയും, ഇവർ ഇതിൽ നിന്നും ഒരു മോതിരം സ്വർണക്കടയിൽ വിൽക്കുകയും ചെയ്തിതിരുന്നു. ഇവരുടെ വാടക വീട്ടിൽ പരിശോധന നടത്തുകയും ഇവിടെ സൂക്ഷിച്ചതും കടയിൽ വിറ്റതുമായ സ്വർണ്ണം പോലീസ് കണ്ടെടുക്കുകയുമായിരുന്നു. വിവിധ സ്റ്റേഷനുകളായി പതിനെട്ടോളം കേസുകളിൽ രാജേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


Follow us on :

More in Related News