Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടിയിലെ ഗതാഗത കുരുക്കും, ദേശീയ പാതയിലെ തകർച്ചയും: നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: മുസ്ലിം യൂത്ത് ലീഗ്

29 Jun 2025 20:07 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി ബൈപ്പാസ് റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണമുള്ള ഗതാഗത കുരുക്ക് യാത്രക്കാർക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുവെന്നും ഇത് നാഷണൽ ഹൈവേ അതോറിറ്റിയും സംസ്ഥാന സർക്കാറും കാണിക്കുന്ന അനാസ്ഥയുടെ ഭാഗമാണെന്നും മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ടി.വി. ഇബ്രാഹിം എം.എൽ.എ. മുഖേന സമർപ്പിച്ച 8.58 കോടി രൂപയുടെ പ്രൊപ്പോസൽ അംഗീകരിച്ച് റോഡ് നവീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.


സംസ്ഥാന ദേശീയപാത വിഭാഗത്തിൽ നിന്നും ദേശീയ പാത അതോറിറ്റിക്ക് പൂർണ്ണമായും ഈ റോഡ് കൈമാറുന്നത് ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്താണ്. അഞ്ച് വർഷം കൂടുമ്പോൾ നടത്തേണ്ട റീ കാർപ്പറ്റിങ് സംവിധാനം കഴിഞ്ഞ 9 വർഷമായി നടന്നിട്ടില്ല. അത് കൊണ്ട് തന്നെ ഹൈവേ റോഡിലുടനീളം കുഴികളാണ്. ഒന്നുകിൽ ഹൈവേ അതോറിറ്റി നവീകരണ പ്രവൃത്തി ചെയ്യുകയോ അതല്ലെങ്കിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള ദേശീയ പാത വിഭാഗം നന്നാക്കുകയോ ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.


കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊണ്ടോട്ടി 17 ൽ കുഴിയടക്കുന്നതിന് യഥാക്രമം 26 ഉം 23 ഉം ലക്ഷം രൂപ നാഷണൽ ഹൈവേ അതോറിറ്റി ഫണ്ട് നൽകിയാണ് സംസ്ഥാന പൊതുമരാമത്ത് നാഷണൽ ഹൈവേ വിഭാഗം ടെണ്ടർ ചെയ്ത് പ്രവൃത്തി നടത്തിയത്. ഒരു മഴ പെയ്യുമ്പോഴേക്കും ആറ് മാസം മുമ്പ് ചെയ്ത പ്രവൃത്തി തകർന്നിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് സംസ്ഥാന സർക്കാറാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.


വരാൻ പോകുന്ന ഗ്രീൻ ഫീൽഡ് ഹൈവേയുടെ പേരിൽ നിലവിലെ റോഡ് അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ചെയ്യുന്നത്. ഇതിനെ മറയിടാൻ എം.എൽ.എ.ക്കും മുനിസിപ്പൽ ഭരണ സമിതിക്കും മേൽ മെക്കിട്ട് കയറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത് എന്നും ഇവ സമൂഹമധ്യത്തിൽ തുറന്ന് കാട്ടുമെന്നും മണ്ഡലം യൂത്ത് ലീഗ് അറിയിച്ചു. യോഗത്തിൽ മൻസൂറലി കോപ്പിലാൻ അധ്യക്ഷത വഹിച്ചു.

ഷാഹുൽ ഹമീദ് മുണ്ടക്കുളം, സിടി റഫീഖ്, കെ പി മുഹമ്മദലി, പി പി എ ഖയ്യും, പി വി എം റാഫി, ഇസ്രത്ത് അസീസ്,

അസ്ക്കറലി നെടിയിരുപ്പ്, റഫീഖ് അയക്കോടൻ, മൻസൂർ കൊട്ടപ്പുറം, പി കെ സദഖത്തുള്ള, ശിഹാബ് മുണ്ടക്കൽ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News