Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ നിന്ന് മസ്‌കറ്റ് സുന്നി സെൻ്ററിൻറെ കീഴിലുള്ള മലയാളി ഹജ്ജ് സംഘം ഇന്ന് യാത്ര പുറപ്പെട്ടു

28 May 2025 20:32 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് യാത്ര സംഘം കൂടിയായ മസ്‌കറ്റ് സുന്നി സെൻ്ററിൻറെ കീഴിലുള്ള മലയാളി ഹജ്ജ് സംഘമാണ് ഇന്ന് ബുധനാഴ്ച്ച യാത്ര പുറപ്പെട്ടത്. റൂവി സുൽത്താൻ ഖാബൂസ് മസ്‌ജിദ് പരി സരത്തു നിന്ന് ഇന്ന് രാവിലെ പത്തു മണിയോടെയാണ് യാത്ര ആരംഭിച്ചത്. ഹാജിമാർ ബസ്സിലും യാത്രയാക്കാൻ വന്ന കുടുംബങ്ങൾ ബസ്സിനെ പിന്തുടർന്ന് എയർപോർട്ടിലേക്ക് പുറപ്പെട്ടു.

മസ്‌കറ്റ് എയർപോർട്ടിൽ നിന്നും മദീനയിലേക്ക് 3.30നുള്ള സൗദി എയർലൻസിന്റെ പ്രത്യക വിമാനത്തിലാണ് ഹാജിമാർ പുറപ്പെട്ടത്. മലയാളികളായ 52 പേരാണ് ഈ വർഷം ഹജ്ജ് ഗ്രൂപ്പിലുള്ളത്. ഏതാണ്ട് പത്തു വർഷത്തിന് ശേഷമാണ് ഇത്രയും മലയാളികളുമായി യാത്രാ സംഘം ഹജ്ജിന് പുറപ്പെടുന്നത്.

കഴിഞ്ഞ വർഷം മസ്‌കറ്റ് സുന്നി സെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും അതിൽ മലയാളികളു ടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാൽ, ഈ വർഷം മലയാളികൾ മാത്രമാണ് സംഘത്തിലുള്ളത്. സക്കീർ ഹുസൈൻ ഫൈസിയാണ് യാത്രക്ക് നേതൃത്വം നൽകുന്നത്. സംഘം മൂന്നു ദിവസം മദീനയി ലും 12 ദിവസം മക്കയിലും തങ്ങും. ഹജ്ജ് യാത്ര സംഘടിപ്പിക്കാനായി നല്ല ഒരുക്കങ്ങളാണ് സുന്നി സെന്റർ നടത്തിയിരുന്നത്.

ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് യാത്രക്കുള്ള നടപടികൾ ആരംഭിച്ചത് മുതൽ ഹജ്ജിന് പോകാൻ ആ ഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ അടക്കമുള്ള എല്ലാ സഹായങ്ങളും നൽകിയിരുന്നു. ഹജ്ജിന് അനുമതി ലഭിച്ചവർക്ക് ഏജന്റുമാരുമായി ബന്ധപ്പെടാനും എല്ലാവരെയും ഒരേ ഏജൻ്റുമാർക്ക് കീഴിൽ തന്നെയാക്കി ഏകീകരിക്കാനും സുന്നി സെൻ്ററിന് കഴിഞ്ഞു. ഇങ്ങനെ ഹജ്ജ് സെൽ ശ്രമിച്ചതു കൊണ്ടാണ് മലയാളികൾക്ക് ഒന്നിച്ച് യാത്ര തിരിക്കാൻ കഴിഞ്ഞത്. ഒമാനിൽനിന്ന് പോവുന്നവർക്ക് മുഖാബിൽ എന്ന പേരിൽ അറിയപ്പെടുന്ന ഹജ്ജ് ഏജൻറുമാർ വഴി മാത്രമാണ് ഹജ്ജിന് പുറപ്പെടാൻ കഴിയുക.

ഹജ്ജിനായി യാത്രക്കാരെ ഒരുക്കാനായി അഞ്ചു ദിവസത്തെ പഠന ക്ലാസും ഒരു ദിവസത്തെ ഹജ്ജ് ക്യാ മ്പും സംഘടിപ്പിച്ചിരുന്നു. മുഹമ്മദലി ഫൈസിയാണ് ക്ലാസുകളും ക്യാമ്പും നിയന്ത്രിച്ചത്. ഹജ്ജ് കർമങ്ങൾ സൂക്ഷ്മതയോടെയും സത്ത അറിഞ്ഞും അനുഷ്ഠിക്കാൻ ഈ ക്ലാസുകൾ സഹായകമാവുമെന്ന് സുന്നി സെന്റർ ഭാരവാഹികൾ പറഞ്ഞു. ഏറെ വർഷത്തിനുശേഷം മലയാളി ഹജ്ജ് സംഘം യാത്ര പുറപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെങ്കിലും നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ടെന്ന് സുന്നി സെൻ്റർ പ്രതിനിധി മുഹമ്മദലി ഫൈസി പറഞ്ഞു. 

വിദേശികൾക്ക് കുറഞ്ഞ ക്വാട്ട മാത്രം അനുവദിക്കുന്നതാണ് ഏറ്റവും പ്രശ്ന‌മെന്ന് അദ്ദേഹം പറഞ്ഞു. സൗദി ഹജ്ജ് കാര്യാലയം അനുവദിക്കുന്ന ക്വോട്ട ഒമാൻ മതകാര്യ മന്ത്രാലയം ഹജ്ജ് ഏജൻറുമാർക്ക് വീതിച്ച് നൽകുകയാണ് ചെയ്യുക. ഇത്തവണ ഓരോ ഏജന്റിനും വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് അനുവദിച്ചത്. അതിനാൽ രണ്ട് ഏജന്റുമാരുമായി ധാരണയിലെത്തേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News