09 Jun 2024 18:14 IST
Share News :
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മുന്നണിയില്‍ പ്രതിഷേധം തുടങ്ങി. ന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രി സ്ഥാനംലഭിക്കാത്തതിനെ തുടർന്ന എന്‍സിപി അജിത് പവാര്‍ പക്ഷമാണ് ആദ്യ പ്രതിഷേധക്കാർ.
കാബിനറ്റ് മന്ത്രി സ്ഥാനം നല്കാന്‍ ബിജെപി തയ്യാറാകാത്തതില്‍ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയില്‍ ചേരാനില്ലെന്ന് എന്‍സിപി വ്യക്തമാക്കി.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പദം നല്‍കാമെന്നായിരുന്നു ബിജെപി നിലപാട്. എന്നാല്‍ സഹമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാട് എന്‍സിപി സ്വീകരിച്ചു. മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എന്‍ സി പി പ്രതീക്ഷിച്ചിരുന്നത്.
സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 നാണ് ആരംഭിക്കുക. രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതരാമന്‍, പീയുഷ് ഗോയല്‍ തുടങ്ങിയവർ പട്ടികയിലുണ്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബിജെപിയില്‍ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളില്‍ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളാണ് നല്‍കിയിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.