Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 13:19 IST
Share News :
മേപ്പയ്യൂർ : പുറക്കാമലയിൽ കരിങ്കൽ ഖനനത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന സമരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി പ്രതിഷേധിച്ചു. പുറക്കാമലയിൽ കരിങ്കൽ ഖനനത്തിനെതിരെയുള്ള സമരത്തിൽ കുടുംബാഗങ്ങളോടൊപ്പം പങ്കെടുത്ത വാളിയിൽ നൗഷാദിൻ്റെ മകൻ മിസ്ബാഹിനോടാണ് പോലിസ് അതിക്രമം കാണിച്ചത്. എസ് എസ് എൽ സി വിദ്യാർത്ഥിയായ മിസ്ബാഹിനോട് പോലീസ് ക്രൂരമായാണ് പെരുമാറിയത്.
ഉമ്മയുടെ കൺമുന്നിൽനിന്നും കഴുത്തിന് കൂട്ടിപ്പിടിച്ച് തള്ളുകയും, പോലീസ് വാനിലേക്ക് എടുത്തെറിയുകയും ചെയ്തു, പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേപ്പയ്യൂർ പോലീസ് സർക്കിൾ ഇൻപെക്ടറും, മേപ്പയ്യൂർ സബ് ഉൻപെക്ടറുമാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് സമരസമിതി ആരോപിച്ചു.
പുറക്കാമലയുടെ താഴ്വാരത്താണ് മിസ്ബാഹിൻ്റെ വീട് സ്ഥിതിചെയ്യുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മല തകർന്നാൽ അതിൻ്റെ വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടത് ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ്. മേപ്പയ്യൂർ പോലീസ് നിരന്തരമായി പുറക്കാമല സംരക്ഷണസമിതി പ്രവർത്തകർക്കെതിരെയും, സമരക്കാർക്കെതിരെയും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുറക്കാമല സംരക്ഷണസമിതി പ്രവർത്തകരെ ക്വാറി മാഫിയാ ഗുണ്ടകൾ നിരവധി പ്രാവശ്യം അക്രമിക്കുകയും, വിടാക്രമിക്കുകയും ചെയ്തതിൽ മേപ്പയ്യൂർ പോലീസിൽ പരാതിനൽകിയിട്ട് ഇതുവരെ കേസെടുത്തില്ല. ക്വോറിമാഫിയകളുടെയും അവരുടെ ശിങ്കിടികളായ ഗുണ്ടാ മയക്കുമരുന്ന് മാഫിയകളുടെയും സംരക്ഷകരായാണ് പോലീസ് പെരുമാറുന്നതെന്നും സമരസമിതി പറഞ്ഞു. പോലീസിൻ്റെ അക്രമത്തിനെതിരെ വലിയ ജനരോഷം നാട്ടിൽ ഉയർന്നിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.