22 Oct 2024 15:11 IST
Share News :
ചണ്ഡീഗഢ്: സ്വയം പ്രഖ്യാപിത ആൾദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീം സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി നൽകി. 2015 മുതലുള്ള മൂന്ന് ബലിദാന കേസുകളിലാണ് വിചാരണ. ഈ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് നൽകിയ അനുമതി പിൻവലിച്ച സംസ്ഥാന സർക്കാർ 2018 സെപ്റ്റംബർ ആറിലെ വിജ്ഞാപനത്തിന്‍റെ സാധുത ചോദ്യം ചെയ്ത് റാം റഹീം മുമ്പ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
റാം റഹീം സിങ്ങിനെതിരായ വിചാരണക്ക് പഞ്ചാബ്-ഹരിയാന ഹൈകോടതി ഏർപ്പെടുത്തിയ സ്‌റ്റേ സുപ്രീംകോടതി നീക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ഉത്തരവ്. എ.എ.പി സർക്കാർ സമർപ്പിച്ച ഹരജിയെ തുടർന്നാണ് നടപടി.തുടർന്ന് സംഘടനയുടെ മൂന്ന് ദേശീയ കമ്മിറ്റി അംഗങ്ങളായ പർദീപ് ക്ലെർ, ഹർഷ് ധുരി, സന്ദീപ് ബരേത എന്നിവരെ വിചാരണചെയ്യാൻ പഞ്ചാബ് സർക്കാർ അനുമതി നൽകി.
2015ൽ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗാരിയിലെ ഗുരു ഗ്രന്ഥ സാഹിബിന്‍റെ പകർപ്പ് മോഷ്ടിച്ചതിനും അവഹേളിച്ചതിനുമാണ് കേസുകൾ. ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചതുൾപ്പെടെയുള്ള കേസുകളിൽ ദേരാ സച്ചാ സൗദ മേധാവിയുടെ പ്രോസിക്യൂഷൻ സ്തംഭിപ്പിച്ച ജുഡീഷ്യൽ ബ്ലോക്ക് സുപ്രീംകോടതി നീക്കിയിരുന്നു. ഈ സംഭവം സിഖ് സമൂഹത്തെ പ്രകോപിപ്പിച്ചു. ഗുർമീത് ബലിദാനത്തിന് പിന്നിൽ പ്രവർത്തിച്ചതായി പല സിഖ്ഗ്രൂപ്പുകളും ആരോപിക്കുകയുണ്ടായി. ഈ വിഷയം പഞ്ചാബ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.