Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2026 13:20 IST
Share News :
ചെന്നൈ : പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകനാണ് വെങ്കിടേഷ്. സംഗീതരാജൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
1955 മാർച്ച് 5-ന് തമിഴ്നാട്ടില്‍ ജനിച്ചു. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു. അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്ന് വയസ് മുതല്‍ക്കുതന്നെ വെങ്കിടേഷ് മാന്‍റലിൻ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ, എ റ്റി ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു. 1968- മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു. ഓര്‍ക്കസ്ട്രേഷനിലുള്ള അപാരമായ മികവ് അങ്ങനെ നേടിയെടുത്തതാണ്.
1971 ല്‍ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ ഗിറ്റാർ വായിച്ചുകൊണ്ട് തുടക്കം കുറിച്ചത്. 1975- ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്‍റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. 1981- ലാണ് പ്രേമയുദ്ധ എന്ന തെലുങ്കു ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. അതിനു മുന്‍പേ മലയാളവുമായി വെങ്കിടേഷിന് അടുപ്പമുണ്ടായിരുന്നു. കണ്ണൂര്‍ രാജന്‍, ദേവരാജന്‍ മാസ്റ്റര്‍, ബാബുരാജ്, അര്‍ജുനന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം. മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായുമൊക്കെ ഓര്‍ക്കസ്ട്രേഷനില്‍ അദ്ദേഹം ഇവര്‍ക്കൊപ്പം പങ്കാളിയായിട്ടുണ്ടായിരുന്നു.
സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതമൊരുക്കി.. പിന്നീടാണ് മലയാള സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. 1986 ല്‍ തമ്ബി കണ്ണന്താനത്തിന്റെ രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് സംഗീതവും പശ്ചാത്തല സംഗീതവും നല്‍കിക്കൊണ്ടാണ് എസ് പി വെങ്കിടേഷിന്റെ തുടക്കം. സിനിമപോലെത്തന്നെ അതിലെ സംഗീതവും വലിയതോതില്‍ പ്രേക്ഷകപ്രീതിനേടി.
പിന്നീട് എസ് പി വെങ്കിടേഷ് ഗാനങ്ങള്‍ മലയാളത്തില്‍ ഒരു തരംഗമാകുകയായിരുന്നു. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണി വാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം, കാബൂളിവാല, വെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസൻസി അങ്ങിനെ നിരവധി ചിത്രങ്ങളില്‍ എസ്.പി വെങ്കിടേഷ് സൂപ്പർഹിറ്റ് ഗാനങ്ങളൊരുക്കി. അപ്പു, മഹായാനം, ദേവാസുരം, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ചെയ്ത പശ്ചാത്തല സംഗീതം പ്രശസ്തമാണ്. 1985- 2000 കാലത്ത് മലയാള സിനിമയില്‍ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ എസ്. പി വെങ്കിടേഷിനു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്, തെലുഗ് ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതം നല്‍കി വരുന്നു. മലയാളത്തില്‍ ഇതു വരെ 150 ചിത്രങ്ങള്‍ക്കു ഈണം പകർന്നു.
Follow us on :
Tags:
More in Related News
Please select your location.