31 Jul 2024 08:16 IST
Share News :
കൽപ്പറ്റ: മലയാളത്തെ കരയിച്ച വയനാടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 151-ആയി. 98പേരെ കാണാനില്ലെന്നാണ് സർക്കാർ നൽകുന്ന ഔദോഗീകമായി വിവരം. എന്നാൽ 200 ലേറെ പേരെ കാണാനില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുപത് മണിക്കൂണിറിലേറെ നീണ്ട രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയും ഗതാഗക സംവിധാനങ്ങളുടെ കുറവും മൂലം ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് അവസാനിപ്പിച്ചിച്ചത്. എട്ട് ക്യാമ്പുകളിലായി 1222 പേരാണ് കഴിയുന്നത്.
ഇന്ന് ഏഴ് മണിയോടെ രക്ഷാദൗത്യം തുടങ്ങി. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ കൂടുതൽ സൈന്യമെത്തും. അഗ്‌നിശമനസേനയുടെ തിരച്ചിൽ ഏഴ് മണിയോടെ തുടങ്ങി. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. രക്ഷാദൗത്യത്തിനായി നിരവധി സന്നദ്ധപ്രവർത്തകരും സ്ഥലത്തുണ്ട്
Follow us on :
Tags:
More in Related News
Please select your location.