Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 20:53 IST
Share News :
ചാവക്കാട്:മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവും പിഴയും ശിക്ഷ.കുന്നംകുളം പോർക്കുളത്ത് താമസിക്കുന്ന മേക്കാട്ടുകുളം വീട്ടിൽ ചുമ്മാർ മകൻ ബിനോയിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷി(39)നെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ഏഴുവർഷം കഠിന തടവിനും,പിഴ അടയ്ക്കാനും ശിക്ഷിച്ചത്.2019 ഒക്ടോബർ ഒന്നാം തീയതി പുലർച്ചെ മൂന്നുമണിക്കാണ് കേസിനാസ്പദമായ സംഭവം.ബിനോയ് തൻറെ വീടിൻറെ മുന്നിൽ നിന്ന് പള്ളിപ്പെരുന്നാൾ കണ്ട് നിന്നിരുന്ന സമയം ഒന്നാംപ്രതി ജെറീഷും മറ്റു പ്രതികളായ കുന്നംകുളം മേലങ്ങാടി കൊള്ളന്നൂർ വീട്ടിൽ ജിജോ മകൻ സ്റ്റിൻസൺ എന്ന ഡാഡു(30),കുന്നംകുളം കക്കാട് കാക്കശ്ശേരി വീട്ടിൽ സെബാസ്റ്റ്യൻ മകൻ ബെൻലി(32)എന്നിവർ ബൈക്കിൽ ഇരുമ്പ് പൈപ്പുകളുമായി വന്ന് ബിനോയിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ബിനോയിയുടെ നിലവിളി കേട്ട് ബന്ധുക്കളും,നാട്ടുകാരും ഓടിവരുന്നത് കണ്ട് പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.ബിനോയിയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.പിന്നീട് മറ്റു പല അസുഖങ്ങളും മൂലം വിചാരണയ്ക്ക് മുമ്പേ ബിനോയ് മരണപ്പെട്ടു.സംഭവം കണ്ടുനിന്ന ഏക ദൃക്സാക്ഷിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് കോടതിയുടെ ശിക്ഷ.ശിക്ഷിക്കപ്പെട്ട ജെറിഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞു വരുന്നയാളും കുന്നംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും,18 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി.കുന്നംകുളം എസ്എച്ച്ഒ ആയിരുന്ന വി.എസ്.സന്തോഷ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.മറ്റുപ്രതികൾ ഒളിവിലാണ്.പ്രോസിക്യൂഷന് വേണ്ടിഅഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ.രജിത്കുമാർ ഹാജരായി.എഎസ്ഐ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.