Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2025 21:12 IST
Share News :
ചാവക്കാട്:എടക്കഴിയൂർ അയ്യപ്പ സ്റ്റോഴ്സ് കടയുടെ ഉടമ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോൾ ജീവനക്കാരനെ കബളിപ്പിച്ച് 31000 രൂപ മോഷ്ടിച്ച പ്രതി അറസ്റ്റിൽ.കൊടുങ്ങല്ലൂർ അഴിക്കോട് വലിയാര വീട്ടിൽ ഹൈദ്രോസ് മകൻ സുൾഫിക്കർ(40)ആണ് അറസ്റ്റിലായത്.പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊന്നാനിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ മണിക്കൂറുകൾക്കകം പിടിക്കാൻ കഴിഞ്ഞത്.പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒരു വർഷത്തേക്ക് കാപ്പ പ്രകാരം ഇയാളെ തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്ന ആളാണ് എന്ന് മനസ്സിലാക്കുകയും പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം പ്രകാരം അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 18 ഓളം കേസുകൾ ഉണ്ട്,കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ചാവക്കാട് എസ്ഐ ശരത് സോമന്റെ നേതൃത്വത്തിൽ പ്രൊബേഷൻ എസ്ഐ വിഷ്ണുനായർ,എസ്ഐ ഫൈസൽ,ജിഎസ് സിപിഒ ശിഹാബ്,സുബീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
Follow us on :
Tags:
More in Related News
Please select your location.