Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2024 20:54 IST
Share News :
മുക്കം:കാലിക്കറ്റ്സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങളുടെ രണ്ടാം ദിനം ഗോളുകളുടെ പെരുമഴയായി പെ യ്തിറങ്ങി.നിശ്ചയിച്ച അഞ്ചു മത്സരങ്ങളിൽ തമിഴ്നാട് വേൽസ് ഇസ്താസ് ടീമിന്റെ അഭാവത്തിൽ ആന്ധ്രാപ്രദേശ് ഗീതം യൂണിവേഴ്സിറ്റിക്ക് വാക് ഓവർ നൽകി.
ജോയ് യൂണിവേഴ്സിറ്റി, തമിഴ്നാട് - കേന്ദ്ര സർവകലാശാല തമിഴ്നാട് മത്സരത്തിൽ
ഏകപക്ഷീയമായ 7 ഗോളുകൾക്ക് ജോയ് യൂണിവേഴ്സിറ്റി വിജയിച്ചു. ഇമ്മാനുവേലും സജിനും രണ്ടു ഗോളുകൾ വീതവും സഞ്ജു, സബിൻ, സൽവിൻ ഓരോ ഗോളുകൾ വീതവും നേടി.വിക്രാന സിംഹാപുരി, ആന്ധ്രാപ്രദേശ് - പെരിയാർ സർവകലാശാല തമിഴ്നാട് മത്സരവും ഏകപക്ഷീയ ഗോളുകളാൽ നിറഞ്ഞു. ഏഴു ഗോളുകൾക്ക് വിക്രാന സിംഹാപുരി, ആന്ധ്രാപ്രദേശ് വിജയികളായി കാർത്തിയും വിനോദും രണ്ടു ഗോളുകളും ദർഭൻ, ഇജാസ്, ഹരിഹരൻ ഓരോ ഗോളുകളും നേടി.കാരുണ്യഇൻസ്റ്റിറ്റ്യൂട്ട്തമിഴ്നാട് ഏകപക്ഷീയമായ ആറു ഗോളുകൾക്ക് ഭാരത് യൂണിവേഴ്സിറ്റി തമിഴ്നാടിനെ അടിയറവു പറയിച്ചു. ഹാഷിറും പോൾ ഡോമിനും രണ്ടു ഗോളുകളും റോഷനും സായി അശ്വന്തും ഓരോ ഗോളും നേടി.അമൃത വിശ്വ വിദ്യാപീഠം - മദ്രാസ് യൂണിവേഴ്സിറ്റി തമിഴ്നാട് മത്സരവും എതിർ ഗോളുകൾ വീണില്ല. ആറു ഗോളുകളോടെ മദ്രാസ് യൂണിവേഴ്സിറ്റി വിജയം നേടി. കിഷോർ കുമാർ മൂന്നും സുനിൽ, റാം, ജോബിൻ ഓരോ ഗോളും നേടി. മത്സരങ്ങൾ നാളെയും തുടരും.
ചിത്രം: രണ്ടാംദിവസ ഡി പൂൾ മത്സരങ്ങളിൽ നിന്ന് '
Follow us on :
Tags:
More in Related News
Please select your location.