Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 09:17 IST
Share News :
കോഴിക്കോട്: ജില്ലയിൽ വനം വകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ മുചുകുന്ന്, കോട്ടൂർ പാവുകണ്ടി എന്നിവട ങ്ങളിൽ നിന്നും ചന്ദനത്തടിയുമായി ആറംഗ സംഘത്തെ വനം വകുപ്പ് ഫ്ലയിങ് സ്ക‌്വാഡും പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ് അധികൃതരും ചേർന്നു പിടികൂടി. അനധികൃതമായി ചന്ദന മരം മുറിച്ചു സൂക്ഷിച്ചതാണു കേസ്.
മുചുകുന്ന് മാതികണ്ടി എം. കെ.വിനോദൻ്റെ വീട്ടിൽ വിൽപ നയ്ക്കായി സൂക്ഷിച്ചിരുന്ന 116 കിലോഗ്രാം ചന്ദനത്തടിയാണ് പിടിച്ചെടുത്തത്. ചന്ദനമരം ഒരു ക്കുന്നതിനിടയിലാണ് പരിശോധന നടന്നത്. തടി, തോൽ ചെത്തിയത്, വെള്ളയോടു കൂടി യത് എന്നീ നിലയിലായിരുന്നു ചന്ദനമരം.
കാർ, സ്കൂട്ടർ, കത്തി ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ മുചുകുന്ന് എം.കെ.വി നോദൻ മാതിക്കണ്ടി(46), ഉള്ളി യേരി ഇളംപിലാശ്ശേരി ഇ.ബൈ ജു (43), മുചുകുന്ന് എം.പി.ബി ജിൻ മരക്കാട്ടുപൊയിൽ(39), മു ചുകുന്ന് പി.എം.രതീഷ് പാ റോൽമീത്തൽ(38) എന്നിവരെ യാണ് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ശ്രീജിത്ത്, പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈ ജുനാഥ് എന്നിവർ അറസ്‌റ്റ് ചെയ്‌തത്.
മറ്റൊരു
കേസിൽ കോ
ട്ടൂർ പഞ്ചായത്തിലെ പാവുക്കണ്ടി വലംപു തുശ്ശേരി
താഴെ വിജീഷിൻ്റെ ഷെഡിൽനി ന്നുമാണ് 20 കിലോഗ്രാം ചന്ദന മരം പി ടിച്ചത്. വിൽപ നയ്ക്കായി ചന്ദനമരം ചെറിയ കഷ ണങ്ങളാക്കിയതു
14 കിലോ ഗ്രാമും, ചെത്തിയൊരു ക്കിയത് 6 കി ലോഗ്രാമും ആയിരുന്നു. സംഭവത്തിൽ വാകയാട് കെ. കെ.വിജീഷ് വലംപുതുശ്ശേ രിതാഴെ (39), അത്തോളി എൻ.വി. രജ നീഷ് വലിയപ റമ്പിൽ( 43) എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്
മുചുകുന്ന് കേസിൽ പിടികൂ ടിയ ച ന്ദനത്തിന് 4,80,000 രൂപ യും കോട്ടൂർ കേസിൽ പിടികൂടി യതിന് 50,000 രൂപയുമാണ് വില
കണക്കാക്കി യിരിക്കുന്നത്.
പെരുവണ്ണാ
മൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് : ഓഫിസർ ഇ.ബൈജുനാഥ് ആണ് കേസ് അന്വേഷിക്കുന്നത്.
പേരാമ്പ്ര കോടതിയിൽ ഹാ ജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.