17 Oct 2024 13:23 IST
Share News :
ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിനിടെ ഇന്ത്യക്കു മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യൻ നിരയിലെ അഞ്ചു ബാറ്റസ്മാൻമാർ പൂജ്യത്തിനു പുറത്തായി.
സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി, സർഫ്രാസ് ഖാൻ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാളും, കീപ്പർ ഋഷഭ് പന്തിനും മാത്രമാണ് രണ്ടക്കം കടക്കാനായത്.
നേരത്തെ ഒന്നാം ദിനം മഴ മൂലം പൂർണ്ണമായി മുടങ്ങിയ മത്സരത്തിൽ, രണ്ടാം ദിനം ടോസ്സ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പേസ് ബൗളിങ്ങിന് അനൂകൂലമായ മൂടിക്കെട്ടിയ സാഹചര്യം ആയിരുന്നിട്ടും ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. 10 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 3 വിക്കറ്റുകൾ നഷ്ടമായി.ക്യാപ്റ്റൻ രോഹിത് ശർമ്മ 2 റൺസ് എടുത്തും, വിരാട് കോഹ്ലി, സർഫ്രാസ് ഖാൻ എന്നിവർ റണ്ണൊന്നും എടുക്കാതെയും പുറത്തായി.
തുടർന്ന് ഓപ്പണർ യശ്വസ്വി ജയ്സ്വാളും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും വിക്കറ്റ് പോകാതെ പിടിച്ചു നിന്നെങ്കിലും, റൺ കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇതിനിടെ പന്ത് നൽകിയ ക്യാച്ച് ന്യൂസിലാൻഡ് താരം ബ്ലണ്ട്നെൽ കൈവിട്ടു. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 34/6 എന്ന നിലയിൽ നിന്നും 12 റൺസ്‌കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിച്ച 4 വിക്കറ്റും ഇന്ത്യക്കു നഷ്ടമായി. ഇന്ത്യ സ്വന്തം രാജ്യത്തു നേടുന്ന ഏറ്റവും കുറഞ്ഞ റൺസാണിത്, ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലും.
ന്യൂസിലാൻഡിനു വേണ്ടി മാറ്റ് ഹെൻറി അഞ്ചും, വില്യം ഓറൂർക്കേ നാലും, ടിം സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ലക്ഷ്യംവെക്കുന്ന ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം കണ്ടെത്തുക എന്നത് നിർണായകമാണ്.
Follow us on :
Tags:
More in Related News
Please select your location.