Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 11:52 IST
Share News :
തൊടുപുഴ: കുപ്രസിദ്ധ ഗുണ്ട സാജൻ സാമുവലിനെ കൊലപ്പെടുത്തി മൃതദേഹം പായയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി മൂലമറ്റം കാവുംപടി മുളയ്ക്കൽ വിഷ്ണു ജയൻ (29) കാഞ്ഞാർ പോലീസിൽ കീഴടങ്ങി. അഭിഭാഷകനുമായി എത്തിയാണ് വിഷ്ണു കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇതോടെ കൊലപാതക കേസിലെ എട്ട് പ്രതികളും പിടിയിലായി. മറ്റ് ഏഴ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 29ന് രാത്രി മേലുകാവ് എരുമാപ്രയിൽ വച്ചാണ് പ്രതികൾ പ്രദേശവാസിയായ പാറശേരിയിൽ സാജൻ സാമുവലിനെ കൊലപ്പെടുത്തിയത്.
30ന് രാത്രിയിൽ ഓട്ടോറിക്ഷയിൽ കയറ്റി മൂലമറ്റത്ത് എത്തിച്ച് ഉപേക്ഷിച്ച മൃതദേഹം ഈ മാസം രണ്ടിനാണ് പോലീസ് കണ്ടെത്തിയത്.
ഇരുമാപ്രയിൽ പെയിന്റിങ് ജോലിക്കെത്തിയപ്പോൾ പ്രതികളും കൊല്ലപ്പെട്ട സാജനും ഒരുമിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട സാജൻ കുപ്രസിദ്ധ ഗുണ്ടയും ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30 ഓളം കേസുകളിലെ പ്രതിയുമായിരുന്നു. സാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
കീഴടങ്ങിയ പ്രതി വിഷ്ണു ജയൻ കാഞ്ഞാർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയുമാണ്. കാപ്പ ചുമത്തി ജയിലിൽ അടച്ച വിഷ്ണു അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. രണ്ടാഴ്ച മുമ്പ് മറ്റൊരാളുടെ കാർ തട്ടിയെടുത്ത് പോകും വഴി രക്ഷിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത രണ്ട് കുട്ടികളെ ഇടിച്ച് വീഴ്തിയ ശേഷം നിർത്താതെ പോയ കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ നടക്കുന്ന ചില കേസുകളിൽ ജാമ്യം എടുത്ത ശേഷം വിചാരണക്ക് ഹാജരാകാത്തതിനാൽ വാറണ്ടുകൾ ഇയാൾക്കെതിരെ വാറണ്ടുകളും നിലവിലുണ്ട്. ഇയ്യാളെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്.
Follow us on :
More in Related News
Please select your location.