Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 22:11 IST
Share News :
മുംബൈ: 'നോ' എന്ന് ഒരു സ്ത്രീ പറഞ്ഞാൽ അതിനർത്ഥം 'നോ' എന്നു തന്നെയാണെന്നും ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിന് സമ്മതമല്ലെന്നും മുമ്പ് ബന്ധമുണ്ടായിരുന്ന ഒരാള്‍ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണെന്നും ബോംബെ ഹൈക്കോടതി വിലയിരുത്തി.
ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 53 എ പ്രകാരം ഒരു സ്ത്രീയുടെ ലൈംഗിക പങ്കാളികളുടെ എണ്ണവുമായി ബന്ധപ്പെട്ടല്ല അവളുടെ സ്വഭാവവും ധാര്‍മികതയുമുള്ളതെന്നും കോടതി പറഞ്ഞു. 2014ൽ ചന്ദ്രപൂരിൽ നടന്ന കൂട്ടബലാത്സംഗത്തിൽ മൂന്ന് പുരുഷന്മാരുടെ ശിക്ഷ ശരിവച്ചുകൊണ്ട് ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ നിതിൻ ബി സൂര്യവംശി, എം ഡബ്ല്യു ചന്ദ്വാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
Follow us on :
Tags:
More in Related News
Please select your location.