Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സര്‍ക്കാര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടില്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വീണ്ടും പരാതി

07 Dec 2024 14:53 IST

Shafeek cn

Share News :

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒഴിവാക്കിയ പേജുകള്‍ ഇന്ന് പുറത്തുവിടില്ല. വിവരാവാകശ കമ്മീഷന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇന്ന് പുറത്തുവിടാമെന്ന തീരുമാനം മാറ്റിയിരിക്കുന്നത്. ഇത് കമ്മീഷന്‍ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷമായിരിക്കും ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതിനെ കുറിച്ചുള്ള തീരുമാനം ഉണ്ടാവുക. 'പരാതിക്കാരന്‍ ആരാണെന്നറിയില്ല. ഇന്ന് ഉത്തരവ് കൈമാറില്ലെന്ന് മാത്രമേ കമ്മീഷന്‍ അറിയിച്ചിട്ടുള്ളൂ. എന്താണ് പരാതിയെന്നും അറിയില്ല. ആ പരാതി പരിശോധിച്ചേ തീരുമാനമുണ്ടാകൂവെന്നാണ് അറിയിച്ചത്'' എന്നാണ് വെട്ടിക്കളഞ്ഞ ഭാഗം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ പ്രതികരിച്ചത്.


താര മുഖംമൂടികള്‍ ഉടഞ്ഞുവീഴുമോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയ ആറ് പേജുകള്‍ ഉടന്‍ വെളിച്ചം കാണുംസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് 11 പാരഗ്രാഫുകളും 4 പേജുകളും വെട്ടി മാറ്റിയിരുന്നു. ഇതിനെതിരെ ലഭിച്ച വിവിധ അപ്പീലുകള്‍ പരിഗണിച്ച ശേഷമാണ് ഉത്തരവ് പുറത്തുവിടാനിരുന്നത്. 49 മുതല്‍ 53 വരെയുള്ള പേജുകളാണ് പുറത്തുവരാനിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്‍ മുന്നോട്ട് വെച്ച ഉപാധി. ഇത് അനുസരിച്ചാണ് സര്‍ക്കാര്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ നീക്കം ചെയ്തത്. എന്നാല്‍, ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും അതില്‍ ഹിയറിങ് നടക്കുകയും ചെയ്തിരുന്നു.


പേജുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ പോലും ആശയ കുഴപ്പം ഉണ്ടായിരുന്നുവെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച മറ്റൊരു പ്രധാന കാര്യം. വ്യക്തിപരമായ വിവരങ്ങള്‍ ഉള്ളതിനാലാണ് ഈ പേജുകള്‍ പുറത്തുവിടാത്തതെന്നും പട്ടിക തയാറാക്കിയതില്‍ പിഴവുണ്ടായിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.


Follow us on :

More in Related News