Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 19:56 IST
Share News :
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിലെ കോട്ടാശ്ശേരി പ്രദേശത്ത് അഞ്ചു കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. നഗരസഭ നിയോഗിച്ച പന്ത്രണ്ടംഗ ഷൂട്ടർമാരുടെ സംഘമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. കിഴക്കേചുങ്കം , കൈതക്കോട്, മേലേപറമ്പ് ഡിവിഷനുകളിലെ കാട്ടുപ്രദേശങ്ങളിൽ നിന്നാണ് ഇത്രയും കാട്ടുപന്നികളെ വെടിവെച്ചു വീഴ്ത്തിയത്. പരിശീലനം ലഭിച്ച ആറോളം വേട്ട നായ്ക്കളുടെ സഹായത്തോടെയായിരുന്നു പന്നിവേട്ട. വേട്ട നായ്ക്കളും കർഷകരും ചേർന്ന് കാടിളക്കി പുറത്തു ചാടിക്കുന്ന പന്നികളെ ഷൂട്ടർമാർ തന്ത്രപൂർവം വെടി വെച്ചു വീഴ്ത്തുകയാണുണ്ടായത്. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച വേട്ട 12 മണിയോടെയാണ് അവസാനിച്ചത്.
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്ന സംഭവങ്ങൾ പ്രദേശത്ത് പതിവാണ്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യം
കർഷകർ നിരന്തരമായി ഉന്നയിച്ചതിന്റെ ഭാഗമായി ശല്യക്കാരായ പന്നികളെ വെടിവെക്കാൻ ഏകദേശം രണ്ടു മാസം മുൻപ് നഗരസഭ അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം റൈഫിൾ ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹസ്സൻ കോടിത്തൊടിയുടെ നേതൃത്വത്തിലുള്ള ഷൂട്ടർമാർ പന്നിവേട്ടക്കിറങ്ങിയത്. വെടിവെച്ചു കൊന്ന പന്നികളുടെ ജഡം പ്രദേശത്തു തന്നെ മറവു ചെയ്തിട്ടുണ്ട്.
നഗരസഭ കൗൺസിലർമാരായ പി. ഉഷ , സൗമ്യ, സബിത , ജാഗ്രത സമിതി അംഗങ്ങളായ കെ.പി. അസീസ് ബാവ , ആസ്മാൻ ഓടക്കൽ, കർഷകരായ പുളിക്കൽ ബഷീർ, ചിങ്ങൻ മജീദ്, പി അയ്യപ്പൻ, പുളിക്കൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഷൂട്ടർമാർക്ക് ആവശ്യമായ സേവന സൗകര്യങ്ങൾ ചിറയിൽ ഗാർഡൻസ് ഉടമ കെ.എം കോയാമു നൽകി. കർഷകരുടെ നിരന്തര പ്രക്ഷോഭത്തെ തുടർന്നാണ് കഴിഞ്ഞ ഡിസംബർ 20 ന് നഗരസഭ ഷൂട്ടിങ്ങിന് ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് മാസത്തെ പ്രാബല്യമുള്ള ഉത്തരവിന്റെ കാലാവധിയിൽ രണ്ട് മാസം ഇപ്പോൾ തന്നെ തീർന്നിരിക്കുകയാണ്.
ചിത്രം: കൊണ്ടോട്ടി കോട്ടാശ്ശേരി കോളനിയിൽ കാട്ടുപന്നികളെ വെ
ടി വെക്കാനെത്തിയ റെെഫിൾ ക്ലബ്ബംഗങ്ങൾ
Follow us on :
Tags:
More in Related News
Please select your location.