Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2025 09:53 IST
Share News :
ജയ്പൂർ-അജ്മീർ ഹൈവേയിൽ ദുഡുവിലെ സൻവാർദ പ്രദേശത്തിന് സമീപം എൽപിജി സിലിണ്ടറുകൾ നിറച്ച ട്രക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് വൻ സ്ഫോടനം. ഏഴ് വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.
മൗജ്മാബാദ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്, സ്ഫോടനത്തിന്റഎ ശബ്ദം ശക്തമായിരുന്നു. കിലോമീറ്ററുകളോളം ദീരത്തിൽ ശഭ്ദമെത്തിയെന്നും, 10 കിലോമീറ്റർ ദൂരം വരെ തീ ജ്വാലകൾ കണ്ടതായും റിപ്പോർട്ടു ചെയ്യുന്നു. ഗ്യാസ് സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി തീപിടിച്ച് പൊട്ടിതെറിക്കുകയായിരുന്നു.
ജയ്പൂർ-അജ്മീർ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടൻ നിർത്തിവച്ചു, ദുഡു, ബഗ്രു, കിഷൻഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് അഗ്നിശമന സേനാ രക്ഷാപ്രവർത്തനം നടത്തി. ജയ്പൂർ ഐജി രാഹുൽ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന ജില്ലാ, പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി.
അപകടത്തിൽ ഒരാൾ മരിച്ചു. 100-ലധികം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു, നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
പത്ത് മാസം മുമ്പ് ഭാൻക്രോട്ടയിൽ ഇതേ ഹൈവേയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ച് 19 പേർ മരിച്ചിരുന്നു,
Follow us on :
Tags:
More in Related News
Please select your location.